കാണാതായ പതിമൂന്നുകാരനെ യുവാവിനൊപ്പം കണ്ടെത്തി; ഒപ്പമുണ്ടായിരുന്ന കൈനോട്ടക്കാരനെതിരെ പോക്സോ കേസ്
കൊച്ചി: ഇന്നലെ കൊച്ചി കടവന്ത്രയിൽനിന്നു കാണാതായ എട്ടാം ക്ലാസ് വിദ്യാർഥിയെ തൊടുപുഴയിൽനിന്നു കണ്ടെത്തി. തൊടുപുഴ ബസ് സ്റ്റാൻഡിനു സമീപത്തുനിന്നാണ് പതിമൂന്നുകാരനെ കണ്ടെത്തിയത്. കുട്ടിയുടെ മാതാപിതാക്കൾ തൊടുപുഴ പൊലീസ് സ്റ്റേഷനിലെത്തി. കുട്ടിയെ കണ്ടെത്തിയപ്പോൾ കൈനോട്ടക്കാരൻ ശശികുമാർ ഒപ്പമുണ്ടായിരുന്നു. പോക്സോ കേസ് ചുമത്തി ഇയാളെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. തൊടുപുഴയിൽ എത്തിയ കുട്ടിയെ ശശികുമാർ വീട്ടിലേക്കു കൊണ്ടുപോയി. ഇയാൾ കുട്ടിയെ ഉപദ്രവിക്കാൻ ശ്രമിച്ചുവെന്നാണ് പൊലീസ് അറിയിച്ചത്. കുട്ടി ഒപ്പമുണ്ടെന്ന് പിതാവിനെ ഫോണിൽവിളിച്ച് അറിയിച്ചതും ശശികുമാറാണ്. തുടർന്നാണ് പൊലീസും പിതാവും തൊടുപുഴ ബസ് സ്റ്റാൻഡിലെത്തിയത്.
.
ഇടപ്പള്ളിയിലെ സ്വകാര്യ സ്കൂളിലെ 8–ാം ക്ലാസ് വിദ്യാർഥിയാണു കുട്ടി. ഇന്നലെ രാവിലെ പരീക്ഷയെഴുതാൻ പോയ കുട്ടി രാത്രി വൈകിയും വീട്ടിൽ തിരിച്ചെത്തിയില്ല. കുടുംബം എളമക്കര പൊലീസിൽ പരാതി നൽകിയതോടെയാണ് അന്വേഷണം ഊർജിതമാക്കിയത്. നഗരത്തിലുടനീളം തിരച്ചിൽ നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്താനായിരുന്നില്ല. ഇടപ്പള്ളി ലുലു മാളിനു സമീപത്തെ വഴിയിലൂടെ കുട്ടി നടന്നു പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചിരുന്നു.
.
കൊച്ചി കടവന്ത്ര കസ്തൂർബ നഗറിലെ വീട്ടിൽനിന്നു രാവിലെ എട്ടിനു കുട്ടി സ്കൂളിൽ സേ പരീക്ഷയെഴുതാൻ പോയിരുന്നു. സ്കൂളിലെത്തി പരീക്ഷ എഴുതിയെങ്കിലും ഒൻപതരയോടെ പരീക്ഷാ ഹാൾ വിട്ടിറങ്ങി. രാത്രിയായിട്ടും തിരിച്ചെത്താതിരുന്നതോടെയാണു പൊലീസിനെ സമീപിച്ചത്. അതിനു മുൻപു തന്നെ കുടുംബം അന്വേഷണം ആരംഭിച്ചിരുന്നു. തിരുവനന്തപുരത്തെ ബന്ധുവീട്ടിലേക്കു പോയെന്നു സംശയിച്ചെങ്കിലും അവിടെ എത്തിയതായി വിവരം ലഭിച്ചില്ല. രാത്രി മുഴുവൻ നടത്തിയ അന്വേഷണത്തിനൊടുവിൽ ഇന്നു രാവിലെയാണ് തൊടുപുഴ ബസ് സ്റ്റാൻഡിയിൽനിന്നു കുട്ടിയെ കണ്ടെത്തിയത്.
.
.
.
വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം. ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക