നിലമ്പൂരിൽ ചിത്രം മാറുന്നു; ആര്യാടന്‍ ഷൗക്കത്തിനെ സ്ഥാനാർത്ഥിയാക്കിയാൽ പി വി അന്‍വറും മത്സരിക്കും

മലപ്പുറം: നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കാന്‍ തയ്യാറെടുത്ത് മുന്‍ എംഎല്‍എ പി വി അന്‍വര്‍. യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി ആര്യാടന്‍ ഷൗക്കത്തിനെ തീരുമാനിച്ചാല്‍ മത്സരത്തിനിറങ്ങാനാണ് അന്‍വര്‍ ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നത്.
.
പ്രദേശത്തെ മുസ്ലിം സംഘടനകള്‍ക്ക് ആര്യാടന്‍ ഷൗക്കത്തിന്റെ സ്ഥാനാര്‍ത്ഥിത്വത്തോട് താല്‍പര്യമില്ലെന്ന് അന്‍വര്‍ പറയുന്നു. അത് കൊണ്ട് തന്നെ ഷൗക്കത്തിന്റെ വിജയസാധ്യത കുറവാണ്. ഇക്കാര്യം പരിഗണിക്കണമെന്ന് അന്‍വര്‍ യുഡിഎഫ് നേതൃത്വത്തോട് തുടര്‍ച്ചയായി ആവശ്യപ്പെട്ടുകൊണ്ടിരിക്കുകയാണ്.
.
ബിജെപിയുടെ വോട്ട് സിപിഐഎമ്മിലേക്ക് പോകുമ്പോൾ മത്സരം കടുക്കും. ജാതി മത സമവാക്യം മാത്രം വീക്ഷിച്ചാണ് സിപിഐഎം സ്ഥാനാർത്ഥിയെ നിശ്ചയിക്കുന്നത്. യുഡിഎഫ് ഒന്നുകൂടി ഗൃഹപാഠം ചെയ്യണം. കോൺഗ്രസിനകത്തെ സമവാക്യത്തെക്കാളും പ്രാധാന്യം നൽകേണ്ടത് നിലമ്പൂർ മണ്ഡലത്തിലെ രാഷ്ട്രീയ സമവാക്യങ്ങൾക്കാണ്.
.
ഒറ്റുകാരനാരാണ് യൂദാസ് ആരാണെന്നൊക്കെ പിന്നീടറിയാം. യൂദാസ് അല്ലെന്ന് ഏറ്റവുമധികം അറിയുന്നത് ഗോവിന്ദൻ മാഷിനാണ്. മുഖ്യമന്ത്രിയുടെ ഓഫീസ് എഴുതിക്കൊടുക്കുന്നത് പറയേണ്ട ഗതികേടിലാണ് പാർട്ടി സംസ്ഥാന സെക്രട്ടറി. ഗോവിന്ദൻ മാഷിന് എല്ലാ വസ്തുതകളും അറിയാമെന്നും അൻവർ കൂട്ടിച്ചേർത്തു.
.
നിലമ്പൂര്‍ മണ്ഡലത്തിലെ ആര്യാടന്മാരുടെ കുത്തക അവസാനിപ്പിച്ചാണ് പി.വി. അന്‍വര്‍ നിലമ്പൂര്‍ സ്വന്തമാക്കിയത്. 1980 മതല്‍ 2016 വരെ ആര്യാടന്‍ മുഹമ്മദ് വിജയിച്ചിരുന്ന മണ്ഡലം കോണ്‍ഗ്രസിന്റെ കൈയില്‍നിന്നും എല്‍ഡിഎഫിനുവേണ്ടി തിരിച്ചുപിടിച്ച അന്‍വര്‍, ഇനിയും അവിടെ ആര്യാടന്‍ കുത്തക തിരിച്ചുവരുമോ എന്നതില്‍ ആശങ്ക പ്രകടിപ്പിച്ചു. ആര്യാടന്‍ ഷൗക്കത്തിന് പകരം വി.എസ്. ജോയിയുടെ പേര് നിര്‍ദേശിച്ചതിനുപിന്നിലെ കാരണവും അദ്ദേഹം മാധ്യമങ്ങൾക്ക് മുമ്പിൽ വ്യക്തമാക്കി.
.

വനം-വന്യജീവി സംഘര്‍ഷവുമായി ബന്ധപ്പെട്ട് ഞാന്‍ മുന്നോട്ടുവെച്ച വിഷയം ഏറ്റവും നന്നായി ഏറ്റെടുത്ത് ചെയ്യാന്‍ യോഗ്യതയുള്ള സ്ഥാനാര്‍ഥി വി.എസ്. ജോയ് ആണ്. പ്രിയങ്ക ഗാന്ധിയുടെ വയനാട് ലോക്‌സഭാ മണ്ഡലത്തില്‍ ഒരു ക്രിസ്ത്യന്‍ യുഡിഎഫ് എംഎല്‍എ പോലുമില്ല, 20% പ്രാതിനിധ്യമുള്ള ക്രിസ്ത്യന്‍ സമുദായത്തില്‍നിന്ന് ഒരു എംഎല്‍എ പോലുമില്ല എന്ന വിഷയം അവര്‍ ഉന്നയിച്ചിട്ടുണ്ട്. ഇതുകൂടി പരിഗണിച്ചുകൊണ്ടാണ് ജോയിയുടെ പേര് നിര്‍ദേശിച്ചതെന്നും അന്‍വര്‍ പറഞ്ഞു.
.
താന്‍ ഒരു സാധാരണ പ്രവര്‍ത്തകനാണെന്നും സ്ഥാനാര്‍ഥി നിര്‍ണയം പോലെയുള്ള വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നത് വലിയ നേതാക്കളല്ലേയെന്നും സ്ഥാനാര്‍ഥി നിര്‍ണയത്തിലെ അതൃപ്തി പ്രകടിപ്പിച്ചുകൊണ്ട് അന്‍വര്‍ പറഞ്ഞു. നിലമ്പൂരിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ഏത് ചെകുത്താനാണെങ്കിലും തന്റെ പിന്തുണയുണ്ടാകും എന്നാണ് അന്‍വര്‍ ഇന്നലെ മാധ്യമങ്ങളോട് പറഞ്ഞത്. എന്നാല്‍, ആര്യാടന്‍ ഷൗക്കത്തിന്റെ പേര് ഉയര്‍ന്നുവന്നതോടെ, നിലപാട് മാറ്റി കടുത്ത അതൃപ്തി പ്രകടിപ്പിച്ചിരിക്കുകയാണ് അന്‍വര്‍.
.
ആരെയെങ്കിലും എംഎൽഎ ആക്കാനല്ല താൻ രാജിവെച്ചതെന്നും അൻവർ മാധ്യമങ്ങളോട് പറഞ്ഞു. ആര്യാടൻ ഷൗക്കത്തിനെ സ്ഥാനാർഥിയാക്കാൻ നടത്തുന്നത് അന്തംകെട്ട നീക്കമാണ്. ആര്യാടൻ ഷൗക്കത്തിന് മണ്ഡലത്തിൽ ജയസാധ്യത ഇല്ലെന്നാണ് അൻവർ ക്യാമ്പിന്‍റെ വിലയിരുത്തൽ. പിണറായിസത്തെ തോൽപ്പിക്കാൻ കഴിയുന്ന സ്ഥാനാർഥിക്കാണ് തന്‍റെ പിന്തുണയെന്നും അൻവര്‍ വ്യക്തമാക്കി. യുഡിഎഫ് സ്ഥാനാർഥി സംബന്ധിച്ച് ഈയടുത്ത് തന്നോട് ചർച്ച ഉണ്ടായിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
.
പൂവൻപഴം കൊണ്ട് കഴുത്തറക്കുക എന്ന് കേട്ടിട്ടുണ്ടോ? കത്തി കൊണ്ട് അറുത്താൽ വേദന വരും ചോര വരും. ആ പണിയാണ് എനിക്കിട്ട് ചെയ്തോണ്ടിരുന്നത്. അപ്പോ ഞാനിങ്ങനെ ആലോചിച്ചു…എന്തിനാ പടച്ചോനെ ഈ ചങ്ങാതി എന്നെ ഇങ്ങനെ പ്രയാസത്തിലാക്കുന്നതെന്ന്. എനിക്കതിന് ഉത്തരം കിട്ടിയില്ല. ഇപ്പോ മരുമോന് വേണ്ടിയിട്ട് എന്തൊക്കെ നടന്നു. കണ്ണൂരിലെ എല്ലാ ജയരാജൻമാരെയും മുക്കിലാക്കിയില്ലേ. ഇപ്പം ഒരു സെക്രട്ടറി വന്നത് എവിടെ നിന്നാണെന്ന് അറിയാമല്ലോ? കോഴിക്കോട് എന്താ ചെയ്തത്. കോഴിക്കോട് ആദ്യം എളമരം കരീമിനെ വെട്ടി ഒരു മൂലക്കാക്കി. ഇപ്പോ അദ്ദേഹത്തെ കാണാറുണ്ടോ? ഇപ്പോൾ മോഹനൻ മാഷിനെയും വെട്ടി സൈഡാക്കി. ഇപ്പ മൂപ്പരുടെ സന്തത സഹചാരി ഒരു മെഹബൂബ പാര്‍ട്ടിയുടെ സെക്രട്ടറിയാണ്. പിന്നെ ആകെ ബാക്കിയുണ്ടായിരുന്നത് പ്രദീപ് കുമാറാണ്. മുഖ്യമന്ത്രിയുടെ മരുമോനിസത്തിന്റെ ഗ്രൂപ്പുകളാണ് ഇപ്പോൾ സിപിഎം ഭരിക്കുന്നതെന്നും അൻവര്‍ ആരോപിച്ചു.
.
മലപ്പുറത്തെ കോണ്‍ഗ്രസിന്റെ ഏറ്റവും വലിയ സമ്പത്ത് എന്ന് പറയാവുന്ന ആര്യാടന്‍ പാരമ്പര്യത്തെ കണ്ടില്ലെന്ന് നടിക്കാന്‍ കോണ്‍ഗ്രസിന് കഴിയില്ല. ഈ സാഹചര്യത്തില്‍ യുഡിഎഫ് ആര്യാടന്‍ ഷൗക്കത്തിനെ ഒഴിവാക്കുമോ, അതോ പി.വി. അന്‍വറിനെ കണ്ടില്ലെന്ന് നടിക്കുമോ എന്നത് നിര്‍ണായകമാണ്. പി.വി. അന്‍വറിന്റെ അഭിപ്രായത്തെ പിന്താങ്ങുന്ന പക്ഷം, ആര്യാടന്റെ സ്ഥാനാര്‍ഥിത്വം ഇല്ലാതാവും. ഇത് എല്‍ഡിഎഫ് കൃത്യമായി ഉപയോഗിക്കുകയും അദ്ദേഹത്തിനായി വലവിരിക്കുകയും ചെയ്താല്‍ യുഡിഎഫ് പ്രതിരോധത്തിലാവുമെന്ന് ഉറപ്പാണ്.

.
.
വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം.  ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക

Share
error: Content is protected !!