കാറിന് തീപിടിച്ച സംഭവം; ആത്മഹത്യയെന്ന് നിഗമനം, മരിച്ചവരെ തിരിച്ചറിഞ്ഞു

പത്തനംതിട്ട: തിരുവല്ല വേങ്ങലില്‍ പള്ളിക്ക് സമീപം കാറിന് തീപിടിച്ച് മരിച്ച രണ്ടുപേരെ തിരിച്ചറിഞ്ഞു. തിരുവല്ല തുകലശ്ശേരി സ്വദേശി രാജു തോമസ് ഭാര്യ ലൈജി തോമസ് എന്നിവരാണെന്ന് കൗൺസിലർ റീന പറഞ്ഞു. കാറിന് തീപിടിച്ചതിൻ്റെ കാരണം പൊലീസ് അന്വേഷിച്ചുവരികയാണ്. ആത്മഹത്യയാണ് എന്നാണ് പൊലീസിൻ്റെ പ്രാഥമിക നിഗമനം. ദമ്പതികൾക്ക് കുടുംബപ്രശ്നങ്ങൾ ഉണ്ടായിരുന്നതായി തിരുവല്ല ഡിവൈഎസ്പി. പറഞ്ഞു.
.

പട്രോളിങിനിടെ 12.45ന് നിർത്തിയിട്ട നിലയിൽ കാർ കത്തുന്നതാണ് പൊലീസ് കണ്ടതെന്ന് ഹൈവേ പട്രോളിങ് സംഘത്തിലുണ്ടായിരുന്ന എസ്ഐ മാധ്യമങ്ങളോട് പറഞ്ഞു. പെട്ടെന്ന് തീ ആളിക്കത്തി. കാറിനുള്ളിലേക്ക് നോക്കിയപ്പോൾ മുന്നിലെ സീറ്റിൽ ഒരാൾ ഇരിക്കുന്നതു കണ്ടു. ഫയർഫോഴ്സെത്തി തീ അണച്ചപ്പോഴാണ് ഒരാൾകൂടി കാറിൽ ഉണ്ടെന്നു മനസിലായതെന്നും എസ്ഐ പറഞ്ഞു.

ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനമെന്ന് തിരുവല്ല ഡിവൈഎസ്പി അർഷാദ് പറഞ്ഞു. കുടുംബ പ്രശ്നങ്ങളാണ് ആത്മഹത്യക്ക് കാരണമെന്ന് സംശയിക്കുന്നതായും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

.
മൃതദേഹം പൂർണമായും കത്തിക്കരിഞ്ഞ നിലയിലായിരുന്നു കാറിലുണ്ടായിരുന്നതെന്ന് പൊലീസ് പറഞ്ഞു. രേഖകൾ പ്രകാരം കാറിൻ്റെ ഉടമ തുകലശ്ശേരി സ്വദേശി രാജു തോമസാണ്.
.

Share
error: Content is protected !!