നിതീഷ് കുമാറിന് തിരിച്ചടി, ബീഹാറിന് പ്രത്യേക പദവി നൽകില്ല, ആവശ്യം തള്ളി കേന്ദ്രം

ന്യൂഡൽഹി:ബീഹാറിന് പ്രത്യേക പദവി വേണമെന്ന ജെ.ഡി.യു നേതാവും മുഖ്യമന്ത്രിയുമായ നിതീഷ്‌കുമാറിന്റെ ആവശ്യം തള്ളി കേന്ദ്രം. ദേശീയ വികസന കൗൺസിൽ മാനദണ്ഡ പ്രകാരം ബീഹാറിന് പ്രത്യേക പദവിക്ക് അർഹതയില്ലെന്ന് ലോക്‌സഭയിൽ ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരിയാണ് വ്യക്തമാക്കിയത്.
.

നിതീഷ്‌കുമാറും സംസ്ഥാനത്തു നിന്നുള്ള മറ്റൊരു പ്രധാന പാർട്ടിയായ ചിരാഗ് പാസ്വാന്റെ ലോക് ജനശക്തി പാർട്ടിയും (എൽ.ജെ.പി) പ്രത്യേക പദവി എന്ന ആവശ്യം കഴിഞ്ഞ ദിവസത്തെ സർവകക്ഷി യോഗത്തിലും ഉയർത്തിയിരുന്നു. ഇതിനിടെയാണ് ഇന്നാരംഭിച്ച  പാർലമെന്റ് സമ്മേളനത്തിൽ  കേന്ദ്ര സർക്കാർ നിലപാട് വ്യക്തമാക്കിയത്. എൻ.ഡി.എ സർക്കാരിന്റെ നിലനിൽപ്പിൽ നിർണായക പങ്ക് വഹിക്കുന്ന പാർട്ടിയാണ് ജെ.ഡി.യു. 16 എം.പിമാരാണ് ജെ.ഡി.യുവിന് ഉള്ളത്.

.
ബീഹാറിലെ ജഞ്ജർപൂരിൽ നിന്നുള്ള ജെ.ഡി.യു എം.പി രാംപ്രിത് മണ്ഡലിന്റെ ചോദ്യത്തിന് രേഖാമൂലം നൽകിയ മറുപടിയിലാണ് മന്ത്രി പ്രത്യേക പദവിയുടെ കാര്യത്തിൽ വ്യക്തത വരുത്തിയത്.അതേസമയം  ബഡ്‌ജറ്റിൽ പ്രത്യേക പദവിയുടെ കാര്യത്തിൽ  തീരുമാനമുണ്ടാകുമെന്ന്  എൽ.ജെ.പി പ്രത്യാശ പ്രകടിപ്പിച്ചു.
.

മൺസൂൺ സമ്മേളനത്തിൻ്റെ ആദ്യ ദിവസം ജെഡിയു എംപി രാം പ്രീത് മണ്ഡലിൻ്റെ ചോദ്യത്തിനാണ് ധനകാര്യ മന്ത്രാലയം മറുപടി നൽകിയത്. ബിഹാറിൻ്റെ സാമ്പത്തികവും വ്യവസായികവുമായ പുരോഗതിക്ക് സഹായകമായ പ്രത്യേക പദവി നൽകുമോ എന്ന ചോദ്യത്തിനാണ് മറുപടി. ലോക്‌സഭയിൽ രേഖാമൂലം നൽകിയ മറുപടിയിൽ ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരിയാണ് മറുപടി നൽകിയത്. മുൻകാലങ്ങളിൽ ദേശീയ വികസന കൗൺസിൽ (എൻഡിസി) നിരവധി സംസ്ഥാനങ്ങൾക്ക് പ്രത്യേക കാറ്റഗറി പദവി നൽകിയിരുന്നു.
.

മലയോരവും ദുഷ്‌കരവുമായ ഭൂപ്രദേശം, കുറഞ്ഞ ജനസാന്ദ്രത അല്ലെങ്കിൽ ഗോത്രവർഗ ജനസംഖ്യയുടെ ഗണ്യമായ പങ്ക്, അയൽരാജ്യങ്ങളുമായുള്ള അതിർത്തിയിലെ തന്ത്രപ്രധാനമായ സ്ഥാനം, സാമ്പത്തികവും അടിസ്ഥാന സൗകര്യപരവുമായ പിന്നോക്കാവസ്ഥ, സംസ്ഥാനത്തിൻ്റെ ധനകാര്യ സ്ഥിതിയുടെ ലാഭകരമല്ലാത്ത സ്വഭാവം എന്നിവയാണ് ഇതിനുള്ള മാനദണ്ഡങ്ങൾ. എന്നാൽ ബീഹാർ ഈ മാനദണ്ഡങ്ങളിൽ പെടുന്നവയല്ല,ആവശ്യമെങ്കിൽ പ്രത്യേക സാമ്പത്തിക പാക്കേജ് അനുവദിക്കും, കേന്ദ്ര ധനകാര്യ സഹമന്ത്രി പറഞ്ഞു.അതേ സമയം ലോക്സഭയിൽ ഭരണ പക്ഷത്ത് ഉണ്ടായിട്ടും ബീഹാറിന് പ്രത്യേക പാക്കേജ് ലഭ്യമാക്കാൻ കഴിയാത്തത് ജെഡിയുവിനെയും ബിജെപിയുടെയും പിടിപ്പുകേടാണെന്ന് പ്രതിപക്ഷ കക്ഷികളായ ആർജെഡിയും കോൺഗ്രസും ആരോപിച്ചു.

.

Share
error: Content is protected !!