ഒരാൾക്ക് കൂടി നിപ്പ ലക്ഷണം: 68കാരൻ ഐസിയുവിൽ; വീടുകളിൽനിന്നു പുറത്തിറങ്ങരുതെന്ന് നിർദേശം, 14 കാരൻ്റെ മൃതദേഹം മലപ്പുറത്ത് കബറടക്കാൻ കുടുംബം സമ്മതിച്ചു

മലപ്പുറത്ത് ഒരാൾക്ക് കൂടി നിപ്പ ലക്ഷണം. മലപ്പുറം സ്വദേശിയായ അറുപത്തിയെട്ടുകാരൻ ചികിൽസയിലാണ്. സാംപിൾ പുണെയിലേക്ക് പരിശോധനയ്ക്കായി അയച്ചു. ഇയാളെ മഞ്ചേരി മെഡിക്കൽ കോളജിൽനിന്ന് കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റി. ഇയാൾ നിലവിൽ ഐസിയുവിൽ തുടരുകയാണ്. മരിച്ച കുട്ടിയുമായി സമ്പർക്കമില്ലാത്ത ആൾക്കാണ് രോഗലക്ഷണം. ഇന്ന് മരിച്ച കുട്ടിയ്ക്ക് പനി വരുന്നതിനും മുന്‍പ് ഇയാൾക്ക് പനി ബാധിച്ചിരുന്നു.  ഇദ്ദേഹത്തിന് നിപ ലക്ഷണങ്ങള്‍ കണ്ടതോടെയാണ് കോഴിക്കോട്ടേക്ക് മാറ്റുന്നത്.
.
അതേസമയം, നിപ്പ ബാധിച്ച് മരിച്ച കുട്ടിയുടെ കബറടക്കം മലപ്പുറത്ത് വച്ച് നടക്കും. ജില്ലാ കലക്ടർ കുട്ടിയുെട മാതാപിതാക്കളുമായി നടത്തിയ ചർച്ചയിലാണ് സംസ്കാരം മലപ്പുറത്ത് വച്ച് നടത്താൻ തീരുമാനിച്ചത്.
.
ഇന്ന് രാവിലെ 10.50-ന് കുട്ടിക്ക് ഹൃദയാഘാതമുണ്ടാവുകയും രക്തസമ്മര്‍ദം താഴുകയുമായിരുന്നു. ഒപ്പം ആന്തരിക രക്തസ്രാവവും ഉണ്ടായി. തുടര്‍ന്നാണ് മരണം സംഭവിച്ചത്. 11 ദിവസം മുന്‍പായിരുന്നു കുട്ടിക്ക് പനി ബാധിച്ചത്.
.
മലപ്പുറം ജില്ലയിലെ ആനക്കയം, പാണ്ടിക്കാട് പഞ്ചായത്തുകളിൽ കർശന നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുകയാണ്. കടകൾ രാവിലെ 10 മണി മുതൽ 5 മണി വരെ മാത്രമേ പ്രവർത്തിക്കാവൂ. വിവാഹ ചടങ്ങുകൾക്ക് 50 പേരിൽ മാത്രമായി ഒതുക്കണമെന്നും നിർദേശമുണ്ട്. ആനക്കയം, പാണ്ടിക്കാട് പഞ്ചായത്തുകളിൽ ഉള്ള എല്ലാവരും വീടുകളിൽ തുടരണം. സെക്കൻഡറി സമ്പർക്ക പട്ടിക കൂടി വൈകാതെ തയ്യാറാക്കും.
.

Share
error: Content is protected !!