ഹജ്ജ് നിയന്ത്രണം; മക്കയിലേക്കുള്ള പ്രവേശനം ഇന്ന് മുതൽ പ്രത്യേക പെർമിറ്റുള്ളവർക്ക് മാത്രം

ഹജ്ജിന്റെ ഭാഗമായി മക്കയിലേക്കുള്ള പ്രവേശനത്തിനു ഇന്നുമുതൽ കർശന നിയന്ത്രണം ഏർപ്പെടുത്തി. ഇന്നുമുതൽ പ്രത്യേക പെർമിറ്റുള്ളവർക്ക്‌ മാത്രമേ മക്കയിലേക്ക് പ്രവേശിക്കാനാകൂ.

ഇന്ന് (തിങ്കളാഴ്‌ച) മുതൽ, എൻട്രി പെർമിറ്റ് ഇല്ലാത്ത താമസക്കാരെ മക്കയിലേക്ക് പ്രവേശിക്കുന്നതിൽ നിന്ന് തടയുമെന്ന് ജനറൽ സെക്യൂരിറ്റി വിഭാഗം അറിയിച്ച.

ഹജ്ജിനെ നിയന്ത്രണവുമായി ബന്ധപ്പെട്ട നിർദ്ദേശങ്ങൾ എല്ലാവർക്കും ബാധകമാണ്. പുണ്യസ്ഥലങ്ങളിൽ ജോലി ചെയ്യാൻ അധികൃതർ അനുവദിക്കുന്ന എൻട്രി പെർമിറ്റ് ഉള്ളവരും, മക്ക ഇഖാമ ഉള്ളവർ, ഹജ്ജ്-ഉംറ പെർമിറ്റുള്ളവർ എന്നിവർ ഒഴികെ മറ്റെല്ലാവർക്കും മക്കയിലേക്ക് പ്രവേശിക്കാൻ ഇന്ന് മുതൽ പെർമിറ്റ്‌ നിര്ബന്ധമാണ്.

ഗാർഹിക തൊഴിലാളികൾ, സൗദി ഇതര കുടുംബാംഗങ്ങൾ, മക്ക ആസ്ഥാനമായുള്ള സ്ഥാപനങ്ങളിൽ താമസിക്കുന്ന തൊഴിലാളികൾ, സീസണൽ വർക്ക് വിസ ഹോൾഡർമാർ എന്നിവർക്കായി മക്കയിലേക്കുള്ള പ്രവേശന പെർമിറ്റുകൾ ഇലക്ട്രോണിക് വഴി നേടുന്നതിനുള്ള അപേക്ഷകൾ സ്വീകരിച്ച്‌ തുടങ്ങിയതായി ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്‌പോർട്ട് പ്രഖ്യാപിച്ചു. ഹിജ്റ 1444-ലെ ഹജ്ജ് സീസണിൽ അജീർ സംവിധാനത്തിൽ രജിസ്റ്റർ ചെയ്തിട്ടുള്ള സ്ഥാപനങ്ങളിലെ കരാറുകാർക്കും ഈ ആനുകൂല്യം ലഭ്യമാണ്.

പെർമിറ്റെടുക്കാതെ അനധികൃതമായി മക്കയിലേക്ക് പ്രവേശിക്കാൻ ശ്രമിച്ച്‌ പിടിക്കപ്പെട്ടാൽ കർശന ശിക്ഷാ നടപടികൾ സ്വീകരിക്കുമെന്ന് സുരക്ഷ വിഭാഗം മുന്നറിയിപ്പ് നൽകുന്നുണ്ട്. അനധികൃതമായി മക്കയിലേക്ക് പ്രവേശിക്കുന്നവരെ കണ്ടെത്താൻ അതിർത്തി ചെക്ക് പോസ്റ്റുകളിൽ പരിശോധന ശക്തമാക്കിയതായും സുരക്ഷ വിഭാഗം അറിയിച്ചു.

Share
error: Content is protected !!