ആട്ടിന്‍തോലണിഞ്ഞ ചെന്നായ്ക്കളെ തിരിച്ചറിയാന്‍ പറ്റും; പെരുന്നാൾ ദിനത്തിലെ BJPയുടെ മുസ്ലീം ഭവന സന്ദര്‍ശനത്തിനെതിരേ മുനീര്‍

കോഴിക്കോട്: ഈദുല്‍ഫിത്തറിന് ആശംസകളുമായി ബിജെപി പ്രവര്‍ത്തകര്‍ മുസ്ലീം ഭവനങ്ങള്‍ സന്ദര്‍ശിക്കുന്നതിനെതിരേ ലീഗ് നേതാവ് എംകെ മുനീര്‍. മുസ്ലീം ഭവനങ്ങളില്‍ ബിജെപി പോവുന്നത് തടയാന്‍ കഴിയില്ലെങ്കിലും നാടകം ഏതാണെന്ന് അവര്‍ തിരച്ചറിയുമെന്നും ആട്ടിന്‍ തോലണിഞ്ഞ ചെന്നായ്ക്കളെ തിരിച്ചറിയാന്‍ പ്രയാസമില്ലെന്നും മുനീര്‍ പറഞ്ഞു.

കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കും എന്ന് പറയുന്ന ബിജെപിക്കാര്‍ കര്‍ഷകരെ രക്ഷിക്കാന്‍ എന്തെങ്കിലും ചെയ്തിരുന്നു എങ്കില്‍ കര്‍ഷക പ്രക്ഷോഭം ഉണ്ടാവില്ലായിരുന്നു. ഇതെല്ലാം ബിജെപിയുടെ പ്രകടന പരതയാണ്. ബിജെപിയുടെ നാടകം ബുദ്ധിപരമായി ചിന്തിക്കുന്ന ക്രിസ്ത്യന്‍ കമ്മ്യൂണിറ്റി തിരിച്ചറിയും. മോദി പറയുന്നതെന്നും ക്രിസ്ത്യന്‍ മതേമലധ്യക്ഷന്‍മാര്‍ അനുസരിക്കില്ലെന്നും മുനീര്‍ പറഞ്ഞു.

ബിജെപിക്ക് പറ്റിയ മണ്ണല്ല കേരളം. ഇവിടെ ബിജെപിക്ക് പാര്‍ലമെന്റ് സീറ്റ് ഉണ്ടാവും എന്നത് വ്യാമോഹമാണെന്നും ഇതിനെതിരെ എല്ലാ പാര്‍ട്ടികളും ഒന്നിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

പ്ലസ്ടു കോഴക്കേസില്‍ ലീഗ് നേതാവായ കെഎം ഷാജിക്കെതിരേയുള്ള വിജിലന്‍സ് എഫ്‌ഐആര്‍ ഹൈക്കോടതി റദ്ദാക്കിയത് പരാതിയിലെ ഗൂഡാലോചന വ്യക്തമായത് കൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ഏഴ് വര്‍ഷമായി ഷാജിയെ ഇടത് സര്‍ക്കാര്‍ വേട്ടയാടുകയാണ്. രാഷ്ട്രീയപരമായ ഗൂഢാലോചനയാണ് ഇതിന് പിന്നില്‍. റെയ്ഡ് എന്ന പേരില്‍ ഷാജിയുടെ വീടിനകത്ത് തന്നെ പ്രശ്‌നങ്ങള്‍ ഉണ്ടാക്കി. എതിരഭിപ്രായം പറഞ്ഞാല്‍ ഏജന്‍സികളെ വച്ച് തുറങ്കിലടക്കുന്ന മോദിയുടെ ശൈലി തന്നെയാണ് പിണറായി പിന്തുടരുന്നതെന്നും മുനീര്‍ വിമര്‍ശിച്ചു.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
.

വിസിറ്റ് വിസകൾ പുതുക്കുന്നത് സംബന്ധിച്ച വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:

📞0556884273
http://wa.me/+966556884273

Share
error: Content is protected !!