നടുറോഡില്‍ അടിയുണ്ടാക്കിയ യുവതി അറസ്റ്റില്‍; ഓട്ടോ ഡ്രൈവറുടെ കയ്യും അടിച്ചൊടിച്ചു

കൊല്ലം∙ നടുറോഡില്‍ അടിയുണ്ടാക്കിയ യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. കടയ്ക്കല്‍ പാങ്ങലുകാട് സ്വദേശിനി അന്‍സിയ ബീവിയാണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം ഒാട്ടോറിക്ഷാ ഡ്രൈവറുടെ കൈ തല്ലിയൊടിച്ച കേസിലും പ്രതിയാണ് അന്‍സിയ ബീവി.

കടയ്ക്കൽ പാങ്ങലുകാട് ജംക്‌ഷനിൽ തയ്യല്‍ കട നടത്തുന്ന അന്‍സിയ ബീവിയെ കടയ്ക്കല്‍ പൊലീസ് കസ്റ്റഡിയിലെടുത്ത് കൊട്ടാരക്കര ഡിവൈഎസ്പി ഒാഫിസില്‍ ഹാജരാക്കുകയായിരുന്നു.

പാങ്ങലുകാട് ജംക്‌ഷനില്‍ വച്ച് സ്ത്രീകളെ അസഭ്യം പറയുകയും കല്ലെടുത്ത് എറിയുകയും ചെയ്തെന്ന പരാതിയില്‍ എസ്‌സിഎസ്ടി പീഡന നിരോധന നിയമപ്രകാരമാണ് അറസ്റ്റ്. ഇതുമായി ബന്ധപ്പെട്ട് മറ്റൊരു കേസും അന്‍സിയ ബീവിക്കെതിരെ ഉണ്ട്്. പാങ്ങലുകാട്ടെ ഒാട്ടോറിക്ഷാ ഡ്രൈവറായ വിജിത്തിനെ ആക്രമിച്ച കേസിലും അന്‍സിയ ബീവി പ്രതിയാണ്. ഒരാഴ്ച മുന്‍പാണ് ഒാട്ടോറിക്ഷാ ഡ്രൈവറായ വിജിത്തിന്റെ കൈ അന്‍സിയ ബീവി തല്ലിയൊടിച്ചത്.

അന്‍സിയ ബീവി നടുറോഡില്‍ രണ്ടു സ്ത്രീകളുമായി അടിയുണ്ടാക്കുന്നതിന്റെ ദൃശ്യം മൊൈബല്‍ ഫോണില്‍ പകര്‍ത്തിയെന്ന് ആരോപിച്ചായിരുന്നു വിജിത്തിനെ ആക്രമിച്ചത്.

ഒാട്ടോ സ്റ്റാന്‍ഡില്‍ എത്തിയ അന്‍സിയ വിജിത്തിനെ ചോദ്യം ചെയ്യുകയും കയ്യില്‍ കരുതിയിരുന്ന കമ്പി ഉപയോഗിച്ച് ഇടതുകൈ അടിച്ചൊടിക്കുകയുമായിരുന്നു. കയ്യൊടിഞ്ഞ വിജിത്ത് ചികില്‍സയിലാണ്. വിജിത്തിന്റെ പരാതിയില്‍ കേസെടുത്ത പൊലീസ് അന്‍സിയക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തിയിട്ടുണ്ട്.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
.

വിസിറ്റ് വിസകൾ പുതുക്കുന്നത് സംബന്ധിച്ച വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:

📞0556884273
http://wa.me/+966556884273

Share
error: Content is protected !!