അമ്മയുടെ മൃതദേഹം ക്ലോസറ്റിൽ അഴുകിയനിലയില്‍; 22 കാരിയായ മകൾ അറസ്റ്റിൽ

മുംബൈ: നഗരത്തിലെ അപ്പാര്‍ട്ട്‌മെന്റ് കെട്ടിടത്തില്‍നിന്ന് അഴുകിയനിലയില്‍ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. മുംബൈ ലാല്‍ബാഗിലെ ഇബ്രാഹിം കസം ബില്‍ഡിങ്ങിന്‍റെ ഒന്നാംനിലയിലെ ഫ്‌ളാറ്റില്‍നിന്നാണ് വീണ ജെയിൻ എന്ന 53-കാരിയുടെ മൃതദേഹം കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് ഇവരുടെ 22 കാരിയായ മകളെ പോലീസ് അറസ്റ്റ് ചെയ്തു. ഇവരെ വിശദമായി ചോദ്യംചെയ്തുവരികയാണ്.

കഴിഞ്ഞ ഡിസംബറിലാണ് ഇവർ കൊല്ലപ്പെട്ടതെന്ന് പൊലീസ് പറഞ്ഞു. മൃതദേഹം വികൃതമാക്കിയ നിലയിലായിരുന്നു. ഒരു ടാങ്കിലെ സ്റ്റീൽ പെട്ടിയിൽനിന്ന് കൈകളും കാലുകളും കണ്ടെടുത്തു. കൈ കാലുകൾ വെട്ടിമാറ്റിയ ശേഷം വലിയ പ്ലാസ്റ്റിക് ബാഗിലാക്കി ക്ലോസറ്റിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു.
മാസങ്ങളോളം ക്ലോസറ്റിൽ ഒളിപ്പിച്ചിരിക്കുകയായിരുന്നതിനാൽ ഏറെ അഴുകിയനിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്.  അരിവാളും കട്ടറും ചെറിയ കത്തിയും ഉപയോഗിച്ചാണ് അവയവങ്ങൾ വെട്ടിമാറ്റിയത്. മരിച്ച സ്ത്രീയുടെ വീട്ടിൽ നിന്ന് ഇതിനുപയോഗിച്ച അരിവാൾ, കട്ടർ, ചെറിയ കത്തി എന്നിവ പോലീസ് കണ്ടെടുത്തു.

 

53-കാരിയെ കാണാനില്ലെന്ന് പറഞ്ഞ് മരിച്ച സ്ത്രീയുടെ സഹോദരനും മരുമകനും ചൊവ്വാഴ്ച കാലാചൗക്കി പോലീസ് സ്റ്റേഷനിൽ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് പോലീസ് ഫ്‌ളാറ്റിലെത്തി നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. സംഭവത്തില്‍ ദുരൂഹതയുള്ളതിനാല്‍ 22 വയസ്സുള്ള മകളെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു. തുടർന്ന് വിശദമായ ചോദ്യം ചെയ്യലിന് ശേഷം മകളുടെ പേരിൽ ഐപിസി 302 വകുപ്പ് ചുമത്തി അറസ്റ്റ് ചെയ്തതായും പൊലീസ് അറിയിച്ചു.  മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റിയതായും പോലീസ് അറിയിച്ചു.

അതേസമയം, കഴിഞ്ഞരണ്ടുമാസമായി 53-കാരിയെ കണ്ടിട്ടില്ലെന്നായിരുന്നു അയല്‍ക്കാര്‍ പോലീസിന് നല്‍കിയ മൊഴി. ഫ്‌ളാറ്റില്‍നിന്ന് ദുര്‍ഗന്ധമൊന്നും അനുഭവപ്പെട്ടിരുന്നില്ലെന്നും അയല്‍ക്കാര്‍ മൊഴി നല്‍കിയിട്ടുണ്ട്.

 

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
.

വിസിറ്റ് വിസകൾ പുതുക്കുന്നത് സംബന്ധിച്ച വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:

📞0556884273
http://wa.me/+966556884273

 

Share
error: Content is protected !!