ഗൾഫ് രാജ്യങ്ങളിലെ പ്രവാസികളുടെ കുടുംബങ്ങൾക്കും സൗദിയിലേക്ക് വരാൻ ടൂറിസ്റ്റ് വിസ അനുവദിക്കും; നടപടിക്രമങ്ങൾ ഇങ്ങിനെ

ഗൾഫ് രാജ്യങ്ങളിലെ പ്രവാസികൾക്ക് സൗദിയിലേക്ക് ഓണ്ലൈൻ  ടൂറിസ്റ്റ് വിസ അനുവദിച്ചതിന് പിറകെ, ഗൾഫ് രാജ്യങ്ങളിലെ പ്രവാസികളുടെ അടുത്ത ബന്ധുക്കൾക്കും സൗദിയിലേക്ക് വരാൻ ടൂറിസ്റ്റ് വിസ അനുവദിക്കുമെന്ന് ടൂറിസ്റ്റ് മന്ത്രാലയം വ്യക്തമാക്കി. ഇങ്ങിനെ വരാൻ പ്രവാസികളുടെ കുടുംബങ്ങൾക്ക് ഗൾഫ് രാജ്യങ്ങളിൽ റസിഡന്റ് തിരിച്ചറിയൽ രേഖ നിർബന്ധമില്ല.

കുടുംബം നാട്ടിലാണെങ്കിലും ഗൾഫ് രാജ്യങ്ങളിൽ സന്ദർശന വിസയിലാണെങ്കിലും  സൌദിയിലേക്കുള്ള ടൂറിസ്റ്റ് വിസ അനുവദിക്കും. എന്നാൽ ഇങ്ങിനെ വരുമ്പോൾ കുടുംബത്തോടൊപ്പം ഗൾഫ് രാജ്യങ്ങളിൽ താമസ രേഖയുള്ള പ്രവാസി കൂടെ ഉണ്ടായിരിക്കണമെന്ന് നിബന്ധനയുണ്ട്.

കുടുംബത്തിനുള്ള വിസക്ക് അപേക്ഷിക്കുന്നതിന് മുമ്പ് ഗൾഫിൽ താമസ രേഖയുള്ള പ്രവാസി സ്വന്തം വിസക്ക് അപേക്ഷിക്കേണ്ടതാണ്. ടൂറിസം മന്ത്രാലയം ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

ജിസിസി രാജ്യങ്ങളിൽ താമസ രേഖയുള്ള പ്രവാസി ഓൺലൈനായി  സ്വന്തം വിസക്ക് അപേക്ഷിക്കുകയാണ് ആദ്യം ചെയ്യേണ്ടത്.  അതിന് ശേഷം കുടുംബാംഗങ്ങൾക്ക് വേണ്ടിയുള്ള വിസക്ക് അപേക്ഷിക്കണം. ഏത് തൊഴിൽ പ്രൊഫഷനിലുള്ള പ്രവാസിക്കും ടൂറിസ്റ്റ് വിസ ലഭിക്കുന്നതാണ്.

ടൂറിസ്റ്റ് വിസയിലെത്തുന്ന പ്രവാസിക്കും കുടുംബാഗങ്ങൾക്കും ഉംറ ചെയ്യുവാനു, മദീന സന്ദർശനത്തിനും, വിനോദ പരിപാടികളിൽ പങ്കെടുക്കുവാനും അനുവാദമുണ്ട്. എന്നാൽ ഇവർക്ക് ഹജ്ജ് ചെയ്യുവാനും, ഹജ്ജ് കാലത്ത് ഉംറ ചെയ്യുവാനും അനുവാദുണ്ടാകില്ല.

രണ്ട് തരം ടൂറിസ്റ്റ് വിസകളാണ് അനുവദിക്കുന്നത്. വിസ അനുവദിക്കുന്ന തിയതി മുതൽ മൂന്ന് മാസം വരെ സാധുതയുള്ള 30 ദിവസം വരെ സൌദിയിൽ തങ്ങാൻ അനുവദിക്കുന്ന സിങ്കിൾ എൻട്രി വിസയും,  90 ദിവസം വരെ രാജ്യത്ത് തങ്ങാൻ അനുവദിക്കുന്ന ഒരു വർഷത്തേക്ക് സാധുതയുള്ള മൾട്ടിപ്പിൾ എൻട്രി വിസയുമാണ് അനുവദിക്കുന്നത്.

 

ടൂറിസ്റ്റ് വിസ നേടുന്നതിനുള്ള നടപടിക്രമങ്ങൾ:

 

ആരാണ് വിസയ്ക്ക് അർഹതയുള്ളത്, എന്താണ് വേണ്ടത്?
  • അപേക്ഷകരുടെ കുറഞ്ഞ പ്രായം 18 ആണ്. (18 വയസ്സിന് താഴെയുള്ള കുട്ടികൾക്ക്, രക്ഷിതാവാണ് ആദ്യം അപേക്ഷികക്കേണ്ടത്.)
  • അപേക്ഷിക്കുമ്പോൾ, പാസ്‌പോർട്ട് കുറഞ്ഞത് ആറ് മാസമെങ്കിലും സാധുതയുള്ളതായിരിക്കണം. അപേക്ഷകർക്ക് മൂന്ന് മാസത്തിൽ കുറയാത്ത സാധുതയുള്ള ഒരു ജിസിസി രാജ്യത്ത് നിന്നുള്ള ഒരു റെസിഡൻസി ഐഡിയും ഉണ്ടായിരിക്കണം.
  • മതപരമായ വിനോദസഞ്ചാരികളെ സംബന്ധിച്ചിടത്തോളം, വിസയുള്ളവർക്ക് ഹജ്ജ് സീസണിൽ ഒഴികെ എപ്പോൾ വേണമെങ്കിലും ഉംറ നിർവഹിക്കാൻ കഴിയും.
  • അപേക്ഷകർ അവരുടെ നേരിട്ടുള്ള കുടുംബത്തിലെ ഓരോ അംഗത്തിനും വെവ്വേറെ വിസ അപേക്ഷകൾ പൂർത്തിയാക്കുകയും സൗദിയിൽ പ്രവേശിക്കുമ്പോൾ അംഗത്തെ അനുഗമിക്കുകയും വേണം.
എന്താണ് ചെലവ്?
  • ഇവിസയ്ക്കുള്ള ചെലവ് SAR300 ആണ് കൂടാതെ മുഴുവൻ ആരോഗ്യ ഇൻഷുറൻസ് ഫീസും.
  • മൾട്ടിപ്പിൾ എൻട്രി ടൂറിസ്റ്റ് വിസ ഇഷ്യു ചെയ്ത തീയതി മുതൽ ഒരു വർഷത്തേക്ക് സാധുതയുള്ളതാണ്, കൂടാതെ അനുവദനീയമായ താമസ കാലയളവ് 90 ദിവസമാണ്.
  • സിംഗിൾ എൻട്രി ടൂറിസ്റ്റ് വിസ ഇഷ്യു ചെയ്ത തീയതി മുതൽ മൂന്ന് മാസത്തേക്ക് സാധുതയുള്ളതാണ്, കൂടാതെ അനുവദനീയമായ താമസ കാലയളവ് 30 ദിവസമാണ്.
  • വിസ അപേക്ഷാ ഫീസ് തിരികെ നൽകാനാവില്ല.

 

താഴെ കൊടുത്തിരിക്കുന്ന ലിങ്ക് വഴി ഓണ്ലൈനായി വിസക്ക് അപേക്ഷിക്കാം

 

വിസക്ക് അപേക്ഷിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

വിസ സംബന്ധമായ നടപടിക്രമങ്ങൾ വിശദമായി അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
.

വിസിറ്റ് വിസകൾ പുതുക്കുന്നത് സംബന്ധിച്ച വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:

📞0556884273
http://wa.me/+966556884273

 

Share
error: Content is protected !!