ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട 16കാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കി; ശരീരം കടിച്ചുമുറിച്ചു

ഉത്തർപ്രദേശിൽ ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പതിനാറുകാരിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗത്തിനിരയാക്കിയ സംഭവത്തിൽ പ്രധാനപ്രതിയായ വിനയ് ഠാക്കൂർ പിടിയിൽ. മറ്റു പ്രതികളും വലയിലായതായാണ് സൂചന.  ശനിയാഴ്ചയാണ് ഡോക്ടർമാരായ ദമ്പതികളുടെ മകളെ വിനയ് ഠാക്കൂർ എന്ന യുവാവ് കാൺപൂരിലെ ഹുക്ക കഫെയിലേക്ക് വിളിച്ച് വരുത്തി പീഡനത്തിനിരയാക്കിയത്.

കുട്ടിയെ ഹുക്ക കഫെയിലേക്ക് വിളിച്ചുവരുത്തുകയായിരുന്നുവെന്ന് അച്ഛൻ നൽകിയ പരാതിയിൽ പറയുന്നു. കുടിക്കാൻ നൽകിയ പാനീയത്തിൽ ലഹരി മരുന്നു കലക്കി നൽകി പീഡിപ്പിച്ചു. . തുടർന്നു പെൺകുട്ടിയെ വിജനമായ സ്ഥലത്തേക്കു കൊണ്ടുപോയി. അവിടെയുണ്ടായിരുന്ന ഏഴു പേരും ചേർന്നു കൂട്ടബലാത്സംഗത്തിനിരയാക്കി. പ്രതിരോധിക്കാൻ ശ്രമിച്ച പെൺകുട്ടിയുടെ ശരീരം മുഴുവൻ കടിച്ചുമുറിവേൽപ്പിച്ച നിലയിലായിരുന്നു.

പെൺകുട്ടി രാജസ്ഥാനിലെ കോട്ടയിൽ എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷക്കുള്ള പരിശീലനത്തിയാലിരുന്നു. പ്രതി വിനയ്  അവിടെയെത്തി സ്ഥിരമായി അവളെ പിന്തുടരുകയും ഹോട്ടൽ മുറിയിൽ വെച്ച് മർദിക്കുകയും ചെയ്തുവെന്ന് മാതാപിതാക്കൾ ആരോപിച്ചു. അവൾക്ക് ദൈനംദിന ചെലവിനായി അയച്ച് കൊടുക്കുന്ന പണം അവളെ ഭീഷണിപ്പെടുത്തി അയാൾ സ്വന്തം ബാങ്ക് അക്കൗണ്ടിലേക്ക് മാറ്റാറുണ്ടെന്നും പിതാവ് ആരോപിച്ചു.

വിനയ് ഠാക്കൂർ പെൺകുട്ടിയുടെ നഗ്നദൃശ്യം ചിത്രീകരിക്കുകയും ഇതുപയോഗിച്ചു ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. നേരത്തെ യുവാവ് പെൺകുട്ടിയുടെ നെഞ്ചിൽ ബ്ലേയ്ഡ് ഉപയോഗിച്ചു വിനയ് ഠാക്കൂർ തന്റെ പേര് എഴുതിവച്ചിരുന്നു. മറ്റാരെയും വിവാഹം ചെയ്യാതിരിക്കാനാണ് ഇങ്ങനെ ചെയ്തതെന്നും പരാതിയിൽ പറയുന്നു. ലൈറ്റർ ചൂണ്ടി ഭീഷണിപ്പെടുത്തുകയും മുടി കത്തിക്കുകയും ചെയ്തുവെന്നും അവർ കൂട്ടിച്ചേർത്തു.

അക്രമികളിൽ നിന്നും ഒരുവിധം രക്ഷപ്പെട്ട പെൺകുട്ടി വീട്ടിലെത്തി രക്ഷിതാക്കളോടു കാര്യങ്ങൾ പറയുകയായിരുന്നു.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
.

വിസിറ്റ് വിസകൾ പുതുക്കുന്നത് സംബന്ധിച്ച വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:

📞0556884273
http://wa.me/+966556884273

Share
error: Content is protected !!