രണ്ട് പ്രവാസി മലയാളി യുവാക്കൾ മരിച്ചു; മൃതദേഹങ്ങൾ നാട്ടിലേക്ക് കൊണ്ടുപോകും

രണ്ട് മലയാളി യുവാക്കൾ യുഎഇയിൽ മരിച്ചു. മലപ്പുറം ചെറിയമുണ്ടം ബംഗ്ലാംകുന്ന് സ്വദേശിയായ ചോലക്കര ചെപ്പാല സുനീര്‍ (42) ആണ് മരിച്ചവരിൽ ഒരാൾ. ഹൃദയാഘാതം മൂലമായിരുന്നു മരണം.

അല്‍ ഐനിലെ തവാം ആശുപത്രിയില്‍ ചികിത്സയിലിരിക്കവെയായിരുന്നു അന്ത്യം. അജ്‍മാനില്‍ നൂര്‍ അല്‍ ഷിഫാ ക്ലിനിക്ക്, ക്വിക്ക് എക്സ്പ്രസ് ബിസിനസ് സൊല്യൂഷന്‍സ് എന്നീ സ്ഥാപനങ്ങള്‍ നടത്തിവരികയായിരുന്നു.

 

 

പിതാവ് – കുഞ്ഞിമുഹമ്മദ്. മാതാവ് – മറിയക്കുട്ടി. ഭാര്യ – സമീറ കൊട്ടേക്കാട്ടില്‍. മക്കള്‍ – സെന്‍ഹ, സെന്‍സ, ഷെഹ്മിന്‍. സഹോദരങ്ങളായ സുഹൈബ്, സുഹൈല്‍ എന്നിവര്‍ അല്‍ ഐനില്‍ ഉണ്ട്. നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം വ്യാഴാഴ്ച രാത്രിയോടെ നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു. വെള്ളിയാഴ്ച നാട്ടില്‍ ഖബറടക്കും.

കണ്ണൂര്‍ സ്വദേശിയായ പ്രവാസി യുവാവാണ് യുഎഇയില്‍ മരിച്ച മറ്റൊരാൾ. കണ്ണൂര്‍ കീച്ചേരി പരേതനായ നീണ്ടന്‍ അശോകന്റെയും സ്‍നേഹപ്രഭയുടെയും മകന്‍ പ്രശോഭ് അശോകന്‍ അബുദാബിയില്‍ ആണ് മരിച്ചത്. 38 വയസായിരുന്നു. അല്‍ ഹബ്‍തൂര്‍ റോയല്‍ കാര്‍ വര്‍ക്ക് ഷോപ്പില്‍ ജീവനക്കാരനായിരുന്നു.

 

 

 

ഭാര്യ – രേഷ്‍മ (മാളു), സഹോദരങ്ങള്‍ – പ്രജീഷ് അശോകന്‍ (ഘാന, വെസ്റ്റ് ആഫിക്ക), പ്രവീണ ഹേമന്ദ്. നടപടികള്‍ പൂര്‍ത്തിയാക്കി  മൃതദേഹം നാട്ടിലെത്തിച്ച് കിച്ചേരിക്കുന്ന് ശ്‍മശാനത്തില്‍ സംസ്‍കരിക്കും.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

 

Share
error: Content is protected !!