തൃശൂരിൽ ഭിന്നശേഷിക്കാരനായ മകനെ പിതാവ് തീകൊളുത്തി കൊന്നു

തൃശൂർ: കേച്ചേരിയിൽ ഭിന്നശേഷിക്കാരനായ മകനെ പിതാവ് തീകൊളുത്തി കൊന്നു. കേച്ചേരിക്കടുത്ത് പട്ടിക്കരയിലാണ് സംഭവം. മാനസിക വൈകല്യമുള്ള മകൻ ഫഹദിനെ (23) ആണ് പിതാവ് സുലൈമാൻ കൊലപ്പെടുത്തിയത്. ഫഹദിനെ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സുലൈമാനെ മണലിയിൽ നിന്ന് പൊലീസ് അറസ്റ്റ് ചെയ്തു.

രാവിലെ 10.30 തോടെ വീടിന് പിറകുവശത്തെ വരാന്തയിൽ വെച്ചായിരുന്നു സംഭവം. മകനെ കൊണ്ടുവന്ന് കിടത്തിയ ശേഷം ദേഹത്ത് തുണികളും ചവിട്ടിയും എല്ലാം ഇട്ടശേഷം ഡീസൽ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു.

കത്തി തീർന്ന ശേഷം തീയണച്ച് പ്രതി ഓടി രക്ഷപെടുകയായിരുന്നു. സംഭവസമയം സുലൈമാന്‍റെ ഭാര്യ സെറീന സമീപത്തെ വീട്ടിൽ പോയതായിരുന്നു. ശബ്ദംകേട്ട് നാട്ടുകാർ ഓടി കൂടുമ്പോഴേക്കും പ്രതി രക്ഷപ്പെട്ടു. ഫഹദിനെ ഉടൻതന്നെ നാട്ടുകാർ ചേർന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ചോദ്യം ചെയ്യലിൽ സുലൈമാൻ കുറ്റം സമ്മതിച്ചു. മകനെ ഒഴിവാക്കാനായാണ് ക്രൂരകൃത്യം ചെയ്തതെന്ന് സുലൈമാൻ മൊഴി നൽകി. സുലൈമാനും മാനസിക വെല്ലുവിളി നേരിടുന്നയാളാണ്. സംഭവത്തിനിടെ സുലൈമാനും പൊള്ളലേറ്റിട്ടുണ്ട്. ഇയാളെ പൊലീസ് തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share
error: Content is protected !!