കേരള പോലീസിലെ 873 പേർക്ക് പോപ്പുലർ ഫ്രണ്ടുമായി ബന്ധം, നടപടി സ്വീകരിക്കാൻ പോലീസ് മേധാവിക്ക് എൻ.ഐ.എ നിർദേശം

തിരുനനന്തപുരം: സംസ്ഥാനത്തെ ചില പോലീസ് ഉദ്യോഗസ്ഥർക്ക് പോപ്പുലർ ഫ്രണ്ട് നേതാക്കളുമായി ബന്ധമെന്ന് എൻ.ഐ.ഐ. 873 പോലീസുകരുടെ വിവരങ്ങൾ എൻ.ഐ.എ. സംസ്ഥാന പോലീസ് മേധാവിക്ക് കൈമാറി.

ഇവരുടെ ഫോൺ രേഖകൾ ഉൾപ്പെടെ എൻ.ഐ.എ. പരിശോധിച്ചു. സംസ്ഥാനത്ത് പി.എഫ്.ഐയുമായി ബന്ധപ്പെട്ട റെയ്ഡുകൾ നടന്നതിന് ശേഷവും പോലീസുകാരും നേതാക്കളും തമ്മിൽ നിരന്തരമായി ബന്ധപ്പെട്ടിരുന്നു. ഹർത്താൽ സമയത്ത് പോലീസും നേതാക്കളും ഫോണിൽ ബന്ധപ്പെട്ടെന്നും എൻ.ഐ.എയുടെ കണ്ടെത്തൽ.

പോപ്പുലർ ഫ്രണ്ടിനെ രാജ്യത്ത് നിരോധിക്കുന്നതിന് മുമ്പ് ഇടുക്കിയിൽ ഒരു പോലീസ് ഉദ്യോഗസ്ഥൻ പോലീസിന്റെ ഡാറ്റാ ബേസിൽ നിന്ന് ആർ.എസ്.എസ്. പ്രവർത്തകരുമായി ബന്ധപ്പെട്ട വിവരങ്ങൾ ചോർത്തി നൽകി. ഇയാളെ പിരിച്ചു വിട്ടിരുന്നു. കോട്ടയത്ത് വനിതാപോലീസ് ഉദ്യോഗസ്ഥ പി.എഫ്.ഐയുമായി ബന്ധപ്പെട്ട ഫെയ്സ്ബുക്ക് പോസ്റ്റ് ഷെയർ ചെയ്തിരുന്നു. ഇതിൽ സസ്പെൻഷൻ അടക്കമുള്ള നടപടികൾ ഉണ്ടായി.

ഇതടക്കമുള്ള വിവരങ്ങൾ ദേശീയ അന്വേഷണ ഏജൻസി വിവരങ്ങൾ ശേഖരിച്ചിരുന്നു. തുടർന്ന് ചില പോലീസ് ഉദ്യോഗസ്ഥർ എൻ.ഐ.എയുടെ നിരീക്ഷണത്തിലായിരുന്നു. സിവിൽ ഓഫീസർമാർ മുതൽ മുകളിലുള്ളവർക്ക് വരെ ഇത്തരത്തിൽ പോപ്പുലർ ഫ്രണ്ട് നേതാക്കളുമായി ബന്ധമുണ്ട് എന്നാണ് എൻഐഎയ്ക്ക് ലഭിച്ചിരിക്കുന്ന റിപ്പോർട്ട്. ഇതിന്റെ രേഖകൾ അടക്കമാണ് സംസ്ഥാന പോലീസ് മേധാവിക്ക് എൻഐഎ കൈമാറിയിരിക്കുന്നതെന്നാണ് വിവരം.

പിഎഫ്ഐക്ക് ഏറ്റവും കൂടുതൽ വേരോട്ടമുള്ളതും സ്വാധീനമുള്ളതും കേരളത്തിലാണ്. ഇവിടെ പൊലീസ് സേനക്ക് പുറമെ മറ്റു പ്രധാന മേഖലയിലും പിഎഫ്ഐ ബന്ധമുളളവർ സേവനമനുഷ്ടിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഇവർക്കെതിരെയും നടപടിയുണ്ടായേക്കുമെന്നാണ് സൂചന.

Updated on 1.45 PM

എന്നാൽ കേരള പോലീസിലെ 873 ഉദ്യോഗസ്ഥർക്ക് നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുമായി ബന്ധമുണ്ടെന്ന് സംസ്ഥാന പോലീസ് മേധാവിക്ക് എൻ ഐ എ റിപ്പോർട്ട് കൈമാറി എന്ന വാർത്ത അടിസ്ഥാന രഹിതമാണ് എന്ന് കേരള പൊലീസ് ഫേസ് ബുക്കിൽ കുറിച്ചു. അത് സംബന്ധിച്ച് കേരള പോലീസ് ഫേസ് ബുക്കിൽ കുറിച്ച പോസ്റ്റിൻ്റെ പൂർണരൂപം താഴെ വായിക്കാം.

 

 

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share
error: Content is protected !!