എട്ടാം ക്ലാസുകാരനെ തട്ടിക്കൊണ്ടുപോയി കൂടെതാമസിപ്പിച്ച് പീഡനം; 30 വയസ്സുകാരി അറസ്റ്റിൽ

എട്ടാം ക്ലാസ് വിദ്യാർഥിയെ തട്ടിക്കൊണ്ടുപോയി കൂടെത്താമസിപ്പിച്ച് പീഡനത്തിനിരയാക്കിയെന്ന കേസിൽ മുപ്പതുകാരി അറസ്റ്റിൽ. ആന്ധ്രാപ്രദേശിലെ കൃഷ്ണ ജില്ലയിലെ ഗുഡിവാഡ സ്വദേശിയായ യുവതിയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. യുവതി തന്റെ പകുതി പ്രായമുള്ള ആൺകുട്ടിയെ തട്ടിക്കൊണ്ടുപോയി കൂടെ താമസിപ്പിച്ച് ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടതായാണ് പരാതി.

കുട്ടിയോടൊപ്പം കഴിയാനും ശാരീരിക അടുപ്പം തുടരാനുമുള്ള ഉദ്ദേശ്യത്തോടെയാണ് യുവതി ഇയാൾക്കൊപ്പം ഒളിച്ചോടിയതെന്നാണ് പോലീസ് പറയുന്നത്. ഹൈദരാബാദിലെ ബാലനഗറിലെ വാടകവീട്ടിലാണ് ആൺകുട്ടിയെയും യുവതിയെയും പൊലീസ് കണ്ടെത്തിയത്.

ഈ മാസം 19 മുതലാണ് കുട്ടിയെ കാണാതായത്. സുഹൃത്തുക്കളെ കാണാനെന്ന് പറഞ്ഞ് വീട്ടില്‍നിന്നിറങ്ങിയ കുട്ടി രാത്രി വൈകിയിട്ടും തിരികെ എത്തിയില്ല. ഇതോടെ വീട്ടുകാര്‍ പൊലീസിൽ പരാതി നൽകുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തു. ഇതിനിടെയാണ് സമീപത്തുതന്നെ തെരുവിൽ താമസിക്കുന്ന ഭര്‍ത്താവും രണ്ടു കുട്ടികളുമുള്ള യുവതിയെയും കാണാതായിട്ടുണ്ടെന്ന വിവരമറിഞ്ഞത്.  തുടർന്ന് പ്രത്യേക അന്വോഷണം സംഘം രൂപീകരിച്ച് അന്വോഷണമാരംഭിച്ചു.

ഇതിനിടെ ചൊവ്വാഴ്ച യുവതിയും 15 വയസ്സുകാരനും ഹൈദരാബാദിലെ വാടകവീട്ടില്‍ കഴിയുന്നതായി വിവരം ലഭിച്ചു. തുടര്‍ന്ന് ഇരുവരെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു. യുവതി നേരത്തെയും സ്വന്തം വീട്ടില്‍വച്ച് പലതവണ കുട്ടിയുമായി ലൈംഗിക ബന്ധം പുലർത്തിയിരുന്നു. പതിനഞ്ചുകാരനൊപ്പം സ്ഥിരമായി ജീവിക്കാനും ലൈംഗിക ചൂഷണം തുടരാനുമാണ് കുട്ടിയുമായി നാടുവിട്ടതെന്ന് പോലീസ് ഇൻസ്പെക്ടർ വി ദുർഗാ റാവു പറഞ്ഞു.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share
error: Content is protected !!