പത്ത് വയസ്സുകാരിയായ മകളെ കെട്ടിത്തൂക്കി 28 കാരി ജീവനൊടുക്കി

പിഎസ്‌സി പരീക്ഷ നന്നായി എഴുതാൻ സാധിക്കാത്തതിൽ മനംനൊന്തു മകളെകൊന്ന് 28കാരി ആത്മഹത്യ ചെയ്തു. തിരുപ്പൂര്‍ ജില്ലയില്‍ അലംഗിയാം കുമരജര്‍ പട്ടണത്തില്‍ താമസിക്കുന്ന പൂങ്കൊടിയാണ് ആത്മഹത്യ ചെയ്തത്.

ധര്‍മ്മപുരത്ത് ഒരു സ്വകാര്യ വസ്ത്രനിര്‍മാണശാലയിലാണ് പൂങ്കൊടി ജോലി ചെയ്തിരുന്നത്. നാല് മാസം മുന്‍പ് ജോലി ഉപേക്ഷിച്ച്‌ പൂങ്കൊടി തമിഴ്‌നാട് പിഎസ്‌സി പരീക്ഷയ്ക്കായി തയ്യാറെടുത്തിരുന്നു. ജൂലായ് 24നായിരുന്നു പരീക്ഷ. എന്നാല്‍ ചോദ്യങ്ങള്‍ എല്ലാം വളരെ പ്രയാസമായിരുന്നെന്നും നല്ലരീതിയില്‍ പരീക്ഷ എഴുതാന്‍ സാധിച്ചില്ലെന്നും പൂങ്കൊടി അയല്‍ക്കാരോടും പറഞ്ഞിരുന്നു. ജോലി ഉപേക്ഷിച്ചതിനാല്‍ മുന്നോട്ടുള്ള ജീവിതം എങ്ങനെ നയിക്കുമെന്നുള്ള ആശങ്കയും യുവതിക്കുണ്ടായിരുന്നു.

പൂങ്കൊടിയുടെ ഭര്‍ത്താവ് കാളിദാസ് ആറുവര്‍ഷം മുന്‍പ് ആത്മഹത്യ ചെയ്തിരുന്നു. ഇതിന് ശേഷം പൂങ്കൊടിയും അ‌ഞ്ചാം ക്ളാസ് വിദ്യാര്‍ത്ഥിനിയുമായ വര്‍ഷയും മാതാവായ സരസ്വതിക്കൊപ്പമാണ് കഴിഞ്ഞിരുന്നത്. ഇന്നലെ രാവിലെ വീട്ടില്‍ മറ്റാരുമില്ലാതിരുന്ന സമയത്ത് ഉറങ്ങിക്കിടക്കുകയായിരുന്ന മകളെ കെട്ടിത്തൂക്കിയതിന് ശേഷം പൂങ്കൊടി തൂങ്ങിമരിക്കുകയായിരുന്നു. വീട്ടിലെത്തിയ സരസ്‌വതി മകളും പേരക്കുട്ടിയും മരിച്ചുകിടക്കുന്നത് കണ്ട് പൊലീസിനെ വിവരമറിയിച്ചു. മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിനായി ആശുപത്രിയിലേയ്ക്ക് മാറ്റി.

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share
error: Content is protected !!