യുവതിയെ കെട്ടിയിട്ട് പീഡിപ്പിച്ചു; രഹസ്യഭാഗത്ത് ബീയർകുപ്പി ഉപയോഗിച്ച് പരിക്കേല്‍പ്പിച്ചു, ഭർത്താവും സുഹൃത്തും അറസ്റ്റിൽ

കുന്നംകുളത്ത് യുവതിയെ കെട്ടിയിട്ട് പീഡിപ്പിച്ച സംഭവത്തില്‍ ഭര്‍ത്താവും ബന്ധുവും അറസ്റ്റില്‍. യുവതിയുടെ ഭര്‍ത്താവായ പഴുന്നാന ചെമ്മന്തിട്ട സ്വദേശിയെയും ഇയാളുടെ ബന്ധുവിനെയുമാണ് പോലീസ് ശനിയാഴ്ച അറസ്റ്റ് ചെയ്തത്. യുവതിയെ കെട്ടിയിട്ട് പീഡിപ്പിച്ച പ്രതികള്‍, ദൃശ്യങ്ങള്‍ പകര്‍ത്തി ഇത് പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നതായും പോലീസ് പറഞ്ഞു.

ഭര്‍ത്താവിന് ഭാര്യയിലുള്ള സംശയമാണ് ക്രൂരമായ പീഡനത്തിന് കാരണമായതെന്നാണ് പോലീസ് നല്‍കുന്നവിവരം. ദിവസങ്ങളോളം യുവതിയെ വീട്ടിനുള്ളില്‍ കെട്ടിയിട്ടാണ് പീഡിപ്പിച്ചത്. ബന്ധുവായ രണ്ടാംപ്രതിയും പീഡിപ്പിച്ചതായി യുവതി മൊഴി നല്‍കിയിട്ടുണ്ട്.
ബിയര്‍ കുപ്പി ഉപയോഗിച്ച് സ്വകാര്യഭാഗങ്ങളിലടക്കം പരിക്കേല്‍പ്പിച്ചു. പീഡനദൃശ്യങ്ങള്‍ ആദ്യം മൊബൈല്‍ ഫോണില്‍ പകര്‍ത്തിയ പ്രതികള്‍, ഈ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുമെന്ന ഭീഷണി മുഴക്കിയാണ് പീഡനം തുടര്‍ന്നത്. ഗുരുതരമായി പരിക്കേറ്റ യുവതി കഴിഞ്ഞദിവസം ആശുപത്രിയില്‍ ചികിത്സ തേടിയതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്.

ആശുപത്രി അധികൃതരാണ് യുവതി പീഡനത്തിനിരയായ വിവരം പോലീസിനെ അറിയിച്ചത്. തുടര്‍ന്ന് കുന്നംകുളം പോലീസെത്തി യുവതിയുടെ മൊഴി രേഖപ്പെടുത്തുകയും പ്രതികളായ രണ്ടുപേരെയും പിടികൂടുകയുമായിരുന്നു.

ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുമെന്ന ഭയം കാരണമാണ് പീഡനവിവരം ആരോടും വെളിപ്പെടുത്താതിരുന്നതെന്നാണ് യുവതിയുടെ മൊഴി. ഒരു വർഷത്തോളമായി പീഡനം തുടരുകയായിരുന്നുവെന്നു യുവതി പൊലീസിനോടു പറഞ്ഞു. ബലാത്സംഗക്കുറ്റം, ഐടി ആക്ട് എന്നിവ പ്രകാരമാണ് പൊലീസ് കേസ് എടുത്തിരിക്കുന്നത്.

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

 

Share
error: Content is protected !!