“ശരിക്കും എനിക്ക് അവാർഡ് നൽകേണതാണ്”, എന്നെ അവർക്ക് അറിയില്ല, ഇൻഡിഗോക്കെതിരെ ഇ.പി ജയരാജൻ

വിമാനത്തിൽ പ്രതിഷേധിച്ച യൂത്ത് കോണ്ഗ്രസ് പ്രവർത്തകരെ തള്ളിമാറ്റിയ നടപടിയിൽ യാത്ര വിലക്കേർപ്പെടുത്തിയതിനെതിരെ എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി ജയരാജന്‍.

ഇൻഡിഗോ വിമാനക്കമ്പനിയുടെ മൂന്നാഴ്ചത്തെ വിമാനയാത്രാവിലക്ക് ശരിവച്ചുകൊണ്ടാണ് എൽഡിഎഫ് കൺവീനർ ഇ.പി. ജയരാജൻ്റെ പ്രതികരണം. ഇൻഡിഗോയുടെ നടപടി വ്യോമയാനചട്ടങ്ങൾക്ക് വിരുദ്ധമാണ്. ക്രിമിനലുകളെ തടയാൻ വിമാനക്കമ്പനിക്ക് ആയില്ലെന്നും ജയരാജൻ കുറ്റപ്പെടുത്തി.

വിമാന കമ്പനി ഇന്‍ഡിഗോക്കെതിരെ രൂക്ഷമായാണ് ഇ.പി ജയരാജന്‍ പ്രതികരിച്ചത്. ഇന്‍ഡിഗോ വൃത്തികെട്ട കമ്പനിയാണെന്നും അവരുടെ ഫ്ലൈറ്റ് സര്‍വീസുകൾ ബഹിഷ്കരിക്കുന്നുവെന്നും ജയരാജന്‍ പറഞ്ഞു.

മുഖ്യമന്ത്രിക്കെതിരെ വിമാനത്തില്‍ പ്രതിഷേധിച്ചവരെ കയ്യേറ്റം ചെയ്ത ഇ.പി ജയരാജന് ഇൻഡിഗോ എയർലെൻസ് മൂന്നാഴ്ചച്ചത്തെ യാത്രാ വിലക്ക് പ്രഖ്യാപിച്ചിരുന്നു. മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസുകാർക്ക് രണ്ടാഴ്ചത്തെ വിലക്കും വിമാനക്കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിന്‍റെ പശ്ചാത്തലത്തിലാണ് ജയരാജന്‍റെ പ്രതികരണം.

”ഇന്‍ഡിഗോ ഏവിയേഷൻ നിയമ വിരുദ്ധമായ നടപടിയാണ് എടുത്തത്. ക്രിമിനലുകളെ തടയാൻ ഒരു നടപടിയും വിമാനകമ്പനിയുടെ ഭാഗത്ത് നിന്നുമുണ്ടായില്ല. മുഖ്യമന്ത്രിക്ക് ഭീകരവാദികളുടെ ഭീഷണി ഉണ്ട്. ഈ മാസം ഒൻപതിന് ഇന്‍ഡിഗോ കമ്പനിയിൽ നിന്ന് ഡിസ്കഷന് വേണ്ടി ഒരു കത്ത് ലഭിച്ചിരുന്നു.12 ന് വിശദീകരണം നല്‍കാനും പറഞ്ഞിരുന്നു. എന്നാല്‍ മറുപടി നേരിട്ട് നൽകാൻ ബുദ്ധിമുട്ടുണ്ടെന്നും അഭിഭാഷകയെ നിയോഗിച്ചെന്നും അവരെ അറിയിച്ചതാണ്.

അതിന് ശേഷം ഒരു വിവരവും ഉണ്ടായിരുന്നില്ല. ഇൻഡിഗോ കമ്പനിയുടെ വിമാനത്തിൽ ഇനി യാത്ര ചെയ്യില്ല. നിലവാരമില്ലാത്ത കമ്പനിയാണത്. ഇന്നത്തെ ടിക്കറ്റ് അടക്കം റദ്ദാക്കി. ഇൻഡിഗോ വിമാനത്തിൽ യാത്ര ചെയ്തിലെങ്കിൽ തനിക്ക് ഒന്നും സംഭവിക്കില്ല. അക്രമികളെ സംരക്ഷിക്കുന്ന നിലപാടാണ് അവര്‍ക്കുള്ളത്. ശരിക്കും എനിക്ക് അവാർഡ് നൽകേണതാണ്. അവർക്ക് ഉണ്ടാകേണ്ട ചീത്തപ്പേര് തടഞ്ഞത് ഞാനാണ്…

താൻ ആരാണെന്ന് പോലും അവർക്കറിയില്ല എന്നാണ് തോന്നുന്നത്. നടന്ന് പോയാലും ഇനിയവരുടെ വിമാനത്തിൽ കയറില്ല. കൂട്ടുകച്ചവടത്തിന്റെ ലക്ഷണങ്ങളാണ് ഇതെല്ലാം…” ഇ.പി ജയരാജന്‍ മാധ്യമങ്ങളോട് പറഞ്ഞു.

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share
error: Content is protected !!