സഹപാഠികള്‍ക്ക് മരണ സന്ദേശമയച്ചു; ശേഷം എന്‍ജിനീയറിങ് വിദ്യാര്‍ഥിനി ജീവനൊടുക്കി

പയ്യോളി: സഹപാഠികള്‍ക്ക് മരണവുമായി ബന്ധപ്പെട്ട സന്ദേശം നല്‍കിയശേഷം എന്‍ജിനീയറിങ് വിദ്യാര്‍ഥിനി ജീവനൊടുക്കി. പയ്യോളി അങ്ങാടി എളാച്ചിക്കണ്ടി ഇന്ദുലേഖ (ഡോക്ടേഴ്സ് ലാബ്, പയ്യോളി) യുടെയും സജിയുടെയും മകൾ നൈസ (19) യെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. തിങ്കളാഴ്ച ഉച്ചയ്ക്കാണ് സംഭവം. സംഭവസമയത്ത് വീട്ടിലാരുമുണ്ടായിരുന്നില്ല.

കോളേജിൽ നിന്ന് അസുഖമാണെന്ന് പറഞ്ഞ് നേരത്തേ വീട്ടിലെത്തിയതായിരുന്നു നൈസ. തുടർന്ന്, അല്പസമയം കഴിഞ്ഞതോടെ, സുഹൃത്തുക്കൾക്ക് മരണവുമായി ബന്ധപ്പെട്ട സന്ദേശം ഫോണിൽ കൈമാറിയെന്ന് പറയുന്നു. ഇതനുസരിച്ച്, സുഹൃത്തുക്കൾ വീട്ടിലെത്തുകയും അയൽക്കാരെ കാര്യങ്ങൾ ബോധ്യപ്പെടുത്തുകയും ചെയ്തു.

തുടർന്ന് നടത്തിയ അന്വേഷണത്തിൽ കോളേജിൽ നിന്നും വന്ന അതേ യൂണിഫോമിൽ വീടിനകത്ത് തൂങ്ങിമരിച്ച നിലയിൽ കാണപ്പെടുകയായിരുന്നു. തുടർന്ന് നാട്ടുകാർ വാതിൽ പൊളിച്ച് അകത്തു കടന്ന് നൈസയെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.
നേഹയാണ് സഹോദരി.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share
error: Content is protected !!