വയോധികയെ കിടപ്പുമുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തി; ഭര്‍ത്താവ് ഷോക്കേറ്റനിലയില്‍ ശൗചാലയത്തിലും

തിരുവനന്തപുരത്തെ വീടിനുള്ളില്‍ വയോധികയെ മരിച്ചനിലയിലും ഭര്‍ത്താവിനെ ഷോക്കേറ്റ് അവശനായനിലയിലും കണ്ടെത്തി. പാപ്പനംകോട് വിശ്വംഭരൻ റോഡ് ഇഞ്ചിപ്പുല്ലുവിള ഗിരിജ നിവാസിൽ ഗിരിജ എസ്.നായരെയാണ് (66) വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇതിനു സമീപമാണ് ഭർത്താവ് കെഎസ്ഇബി റിട്ട. ഓഫിസർ സദാശിവൻ നായരെ (68) ഗുരുതരാവസ്ഥയിൽ കണ്ടെത്തിയത്. അവശനായിരുന്ന ഇദ്ദേഹത്തെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ഇന്ന് (വ്യാഴാഴ്ച) ഉച്ചയോടെ വീട്ടിലെത്തിയ മകൻ ഡോ. അജിത് കുമാറാണ് സംഭവം ആദ്യം അറിയുന്നത്. മകന്‍ വീട്ടില്‍ എത്തിയപ്പോള്‍ വാതില്‍ പൂട്ടിയനിലയിലായിരുന്നു. ഏറെനേരം വിളിച്ചിട്ടും പ്രതികരണമുണ്ടായില്ല. തുടര്‍ന്ന് വാതില്‍ തകര്‍ത്ത് അകത്തുകടന്നതോടെയാണ് ഗിരിജാകുമാരിയെ കിടപ്പുമുറിയില്‍ മരിച്ചനിലയില്‍ കണ്ടത്. കട്ടിലില്‍ കിടക്കുന്നനിലയിലായിരുന്നു മൃതദേഹം. ആത്മഹത്യാക്കുറിപ്പും സ്വത്തു ഭാഗം വയ്ക്കുന്നത് സംബന്ധിച്ച രണ്ടു പേജുള്ള കുറിപ്പും പൊലീസിനു ലഭിച്ചു. സദാശിവൻ നായരെ തൊട്ടടുത്ത ശുചിമുറിയിൽ ഷോക്കേറ്റ നിലയിലാണ് കണ്ടെത്തിയത്. കൈ ഞരമ്പുകളും മുറിച്ചിരുന്നു. ഹീറ്ററിന്റെ പ്ലഗിൽനിന്ന് വൈദ്യുതി പ്രവഹിപ്പിച്ചായിരുന്നു ആത്മഹത്യാ ശ്രമം. ആത്മഹത്യ കുറിപ്പിൽ ഞങ്ങൾ പോവുകയാണെന്നും ആരും വിഷമിക്കരുതെന്നും പറയുന്നുണ്ട്.

മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇദ്ദേഹത്തിന്റെ ആരോഗ്യനില ഗുരുതരമാണെന്നാണ് വിവരം. ഇദ്ദേഹം സ്വയം വൈദ്യുതാഘാതം ഏല്‍പ്പിച്ചതാണെന്നും പോലീസ് കരുതുന്നു. സംഭവത്തില്‍ നേമം പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അതേസമയം, ഗിരിജാകുമാരി എങ്ങനെയാണ് മരിച്ചതെന്ന് സംബന്ധിച്ച് ഇതുവരെ വ്യക്തതയില്ല. ഇക്കാര്യങ്ങളടക്കം കണ്ടെത്താന്‍ വിശദമായ അന്വേഷണം നടത്തണമെന്നാണ് പോലീസ് പറയുന്നത്. കഴിഞ്ഞ 20 വര്‍ഷമായി സദാശിവന്‍ നായരും കിടപ്പുരോഗിയായ ഗിരിജാകുമാരിയും മാത്രമാണ് വിശ്വംഭരം റോഡിലെ വീട്ടില്‍ താമസം.

മറ്റുവാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
https://chat.whatsapp.com/DXQKEOO2hmYK5l78SOMrkd

Share
error: Content is protected !!