ഗൾഫ് വിമാന യാത്രയിൽ ബാഗേജ് നിയമം കർശനമാക്കുന്നു. പ്രവാസികൾ ശ്രദ്ധിക്കുക

ഗൾഫ് വിമാനകമ്പനികൾ ബാഗേജ് നിയമം കടുപ്പിക്കുന്നതായി റിപ്പോർട്ട്. ഇന്ധനവില വർധന നേരിടാനായി നേരത്തെ നൽകിയിരുന്ന ഇളുവകൾ വെട്ടിക്കുറക്കുകയാണ് പല വിമാന കമ്പനികളും. സൗജന്യ ബാഗേജ് പരിധി കുറക്കുക,  ഒന്നിലേറെ ബാഗുകൾക്ക് അധിക പണം ഈടാക്കുക, ഹാൻഡ് ബാഗേജ് ഒന്നിൽ പരിമിതപ്പെടുത്തുക തുടങ്ങിയ ചട്ടങ്ങളാണ് വിമാന കമ്പനികൾ നടപ്പിലാക്കുന്നത്.

നേരത്തെ ഇക്കണോമി ക്ലാസിൽ 30 കിലോഗ്രാം ഫ്രീ ബാഗേജ് അനുവദിച്ചിരുന്ന ചില വിമാന കമ്പനികൾ, ഇപ്പോൾ 25 കിലോയാക്കി കുറച്ചു. മാത്രവുമല്ല മൂന്ന് വ്യത്യസ്ത പാക്കേജുകളും ഇപ്പോൾ നൽകുന്നുണ്ട്. ബാഗേജോട് കൂടി, ബാഗേജ് ഇല്ലാതെ, അധിക ബാഗേജ് തുടങ്ങിയവയാണ് ഇപ്പോൾ നൽകിവരുന്ന വ്യത്യസ്ത പാക്കേജുകൾ.

നേരത്തേ ഹാൻഡ് ബാഗേജിനു പുറമേ ലാപ്ടോപ്പും മറ്റു വ്യക്തിഗത ആവശ്യങ്ങൾക്കുള്ള സാമഗ്രികളും അനുവദിച്ചിരുന്നെങ്കിൽ ഇപ്പോൾ ഡ്യൂട്ടിഫ്രീ സാധനങ്ങൾ ഉൾപ്പെടെ  7 കിലോയിൽ കൂടാൻ പാടില്ലെന്നാണു കർശന നിർദേശം.  ഒരു കിലോ കൂടിയാലും അധിക പണം അടയ്ക്കണം. ബജറ്റ് എയർലൈനുകളും നിയമം കർശനമാക്കിയിട്ടുണ്ടങ്കിലും ചിലർ ടിക്കറ്റ് എടുക്കുമ്പോൾ തന്നെ അധിക ബാഗേജ് കുറഞ്ഞനിരക്കിൽ അനുവദിക്കുന്നുണ്ട്.

ഒന്നിലേറെ സീറ്റ് (ഡബിൾ സീറ്റ്, ട്രിപ്പിൾ സീറ്റ്) ബുക്ക് ചെയ്ത് 10 കിലോ അധിക ബാഗേജ് കൊണ്ടുപോകാനും ചില എയർലൈനുകളിൽ സൗകര്യമുണ്ട്. ഇവ വിമാനത്താവള നിരക്കിനെക്കാൾ കുറവാണെന്നു മാത്രമല്ല എയർപോർട്ട് ചാർജ് ഒഴിവാകുകയും ചെയ്യും.

ടിക്കറ്റെടുക്കുമ്പോൾ തന്നെ അനുവദിച്ചിരിക്കുന്ന ബാഗേജ് എത്രയെന്ന് കൃത്യമായി മനസ്സിലാക്കി അതിനനുസരിച്ച് മാത്രം ബാഗേജുകൾ കൊണ്ടുപോകാൻ ശ്രമിക്കുന്നതാണ് ഏറെ അഭികാമ്യം. അല്ലാത്ത പക്ഷം വിമാനത്താവങ്ങളിൽ വെച്ച് കൂടുതൽ പണമടക്കേണ്ടതായി വരും.

 

കൂടുതൽ ഗൾഫ് വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
https://chat.whatsapp.com/LVXMuqnJbp47d7zZypwKyQ

 

Share
error: Content is protected !!