തദ്ദേശവിജയം കേരളത്തെ ആർക്കും നിശബ്ദമാക്കാൻ കഴിയില്ലെന്നതിന്റെ തെളിവ്: രാഹുൽ ഗാന്ധി

കൊച്ചി: തദ്ദേശ തെരഞ്ഞെടുപ്പിലെ വിജയം ആഘോഷിച്ചും നിയമസഭാ തെരഞ്ഞെടുപ്പിൽ തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്ക് തുടക്കം കുറിച്ചും കോൺഗ്രസിന്റെ മഹാപഞ്ചായത്ത്. എറണാകുളം മെറൈൻ ഡ്രൈവിൽ നടന്ന സമ്മേളനം ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഉദ്ഘാടനം ചെയ്തു. തദ്ദേശ തെരഞ്ഞെടുപ്പിൽ മത്സരിച്ചവരും വിജയിച്ചവരുമായ മുഴുവൻ സ്ഥാനാർഥികളെയും അണിനിരത്തിയായിരുന്നു കോൺഗ്രസിന്റെ വിജയോത്സവം.

എറണാകുളം മെറൈൻ ഡ്രൈവിൽ നടന്ന സമ്മേളനത്തിൽ 15000 അണികളാണ് പങ്കെടുത്തത്. കേന്ദ്രസർക്കാർ നയങ്ങളും ആഎസ്എസിനേയും ബിജെപിയേയും കടന്നാക്രമിച്ചാണ് രാഹുൽ ഗാന്ധി സംസാരിച്ചത്. ഇന്ത്യയിലെ ജനങ്ങളെ നിശബ്ദരാക്കാനുള്ള ശ്രമമാണ് അവർ നടത്തുന്നതെന്നും രാഹുൽ പറഞ്ഞു. കേരളം തനിക്ക് ഏറെ വൈകാരികമാണ് എന്നും കേരളത്തിന്റെ ഒരുമയും രാഷ്ട്രീയ ബോധവും ഇന്ത്യയിൽ മറ്റൊരിടത്തും കാണാനാകില്ലെന്നും രാഹുൽ പറഞ്ഞു.

വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫ് അധികാരത്തിൽ വരുമെന്ന് ഉറപ്പാണ്. ജനങ്ങൾ അഭിമുഖീകരിക്കുന്ന തൊഴിലിലായ്മ ഉൾപ്പെടെയുള്ള പ്രശ്നങ്ങളിൽ യുഡിഎഫിന് പരിഹാരം കാണാൻ കഴിയുമെന്നും രാഹുൽ പറഞ്ഞു. പിണറായി വിജയൻ വർഗീയതയെ ആളിക്കത്തിക്കാൻ ശ്രമിക്കുകയാണെന്ന് സമ്മേളത്തിൽ സംസാരിച്ച എഐസിസി ജനറൽ സെക്രട്ടറി കെ. സി. വേണുഗോപാലും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും പറഞ്ഞു.

Share
error: Content is protected !!