ഭാര്യയെ തീകൊളുത്തി കൊന്നു; രക്ഷപ്പെടാൻ ശ്രമിച്ച യുവാവിനെ വെടിവച്ച് വീഴ്ത്തി പൊലീസ്

ന്യൂഡൽഹി: ഉത്തർപ്രദേശിലെ ഗ്രേറ്റർ നോയിഡയിൽ സ്ത്രീധനത്തിന്റെ പേരിൽ യുവതിയെ  തീകൊളുത്തി കൊന്ന സംഭവത്തിൽ കസ്റ്റഡിയിലെടുത്ത ഭർത്താവിനെ വെടിവച്ച് കീഴ്‌പ്പെടുത്തി പൊലീസ്. കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിച്ചതിനാണ് യുവതിയുടെ ഭർത്താവിനു നേരെ വെടിയുതിർത്തത്.

കഴിഞ്ഞ ദിവസമാണ് നിക്കി (28) എന്ന യുവതി അതിദാരുണമായി കൊല്ലപ്പെട്ടത്. സംഭവത്തിന്റെ നടുക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. നിക്കിയുടെ ഭർത്താവ് വിപിനും മറ്റൊരു സ്ത്രീയും ചേർന്ന് നിക്കിയുടെ മുടിയിൽ പിടിച്ച് വല‌ിക്കുന്നതും ഉപദ്രവിക്കുന്നതുമാണ് ഒരു ദൃശ്യത്തിലുള്ളത്. ഷർട്ട് ധരിക്കാതെ നിൽക്കുന്ന വിപിന്റെ പുറത്തും വയറിലും ചോരപ്പാടുകളും കാണാം.

യുവഡോക്ടർക്ക് കർഫ്യൂ
കസ്റ്റഡിയിൽനിന്ന് രക്ഷപ്പെടാൻ ശ്രമിച്ച വിപിനെ പിന്തുടർന്ന പൊലീസ് ഗ്രേറ്റർ നോയിഡയിലെ സിർസ റൗണ്ട്എബൗട്ടിന് സമീപത്തു വച്ച് കാലിൽ വെടിവച്ച് കീഴ്‌പ്പെടുത്തുകയായിരുന്നു. തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ കുറ്റബോധമില്ലെന്നും നിക്കി സ്വയം മരിച്ചതാണെന്നും ആശുപത്രിയിൽ വച്ച് വിപിൻ പറഞ്ഞു. ‘‘എനിക്ക് ഒരു കുറ്റബോധവുമില്ല. ഞാൻ അവളെ കൊന്നിട്ടില്ല. അവൾ സ്വയം മരിച്ചാണ്. ഭാര്യാഭർത്താക്കന്മാർ വഴക്കിടാറുണ്ട്. അത് വളരെ സാധാരണമാണ്.’’–  വാർത്താ ഏജൻസിയായ എഎൻഐയോട് വിപിൻ പറഞ്ഞു.

Share
error: Content is protected !!