സത്യസന്ധമായി മുന്നോട്ട് പോയാല്‍ പണച്ചാക്കുകളെ ഭയപ്പെടേണ്ടതില്ല: നജീബ് കാന്തപുരം
കൊച്ചി: തിരഞ്ഞെടുപ്പിനെതിരെ എൽഡിഎഫ് സ്ഥാനാർത്ഥി കെ പി മുഹമ്മദ് മുസ്തഫ നൽകിയ ഹർജി ഹൈക്കോടതി തള്ളിയതിന് പിന്നാലെ പെരിന്തൽമണ്ണ എംഎൽഎയായി തുടരുന്നതിൽ സന്തോഷമുണ്ടെന്ന് നജീബ് കാന്തപുരം. ഇതിന് വേണ്ടി കഠിനാധ്വാനം ചെയ്ത നല്ല മനുഷ്യര്‍ക്കായി ഈ വിജയം സമര്‍പ്പിക്കുന്നു. വിജയം സത്യത്തിന്റേതാണ്. കോടതിയില്‍ വിശ്വാസം വര്‍ധിപ്പിച്ചു. സത്യസന്ധമായി മുന്നോട്ട് പോയാല്‍ പണച്ചാക്കുകളെ ഭയപ്പേടേണ്ടതില്ല. ജനങ്ങളുടെ പ്രാര്‍ത്ഥനയും പിന്തുണയും ഉണ്ടാകുമെന്നും നജീബ് കാന്തപുരം പറഞ്ഞു.
.
ജനങ്ങളോട് പ്രതിബന്ധതയോടെ പ്രവര്‍ത്തിക്കും. എല്ലാ നേതാക്കന്മാര്‍ക്കും നന്ദി. പെരിന്തല്‍മണ്ണയിലെ എല്ലാ വോട്ടര്‍മാര്‍ക്കും നജീബ് കാന്തപുരം നന്ദി അറിയിച്ചു. സുപ്രീം കോടതിയില്‍ പോകുന്നതിനെക്കുറിച്ചൊന്നും ആശങ്കപ്പെടുന്നില്ല. പാര്‍ട്ടി ഏല്‍പ്പിച്ച ചുമതല ഏറ്റവും ഭംഗിയായി ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ 38 വോട്ടിനായിരുന്നു ഇടതുസ്വതന്ത്രൻ കെപിഎം മുസ്തഫയെ നജീബ് കാന്തപുരം പരാജയപ്പെടുത്തിയത്. ഇതിന് പിന്നാലെ എണ്ണാതെ മാറ്റിവെച്ച 348 വോട്ടുകൾ എണ്ണണമെന്ന് ആവശ്യപ്പെട്ടാണ് എൽഡിഎഫ് സ്ഥാനാർത്ഥി ഹൈക്കോടതിയെ സമീപിച്ചത്. കൊവിഡ് സാഹചര്യമായിരുന്നതിനാൽ നിശ്ചിത പ്രായം കഴിഞ്ഞവർക്ക് വീട്ടിൽത്തന്നെ വോട്ട് ചെയ്യാൻ സൗകര്യം ഏർപ്പെടുത്തിയിരുന്നു. ബാലറ്റ് പേപ്പറിൽ ചെയ്ത ഇത്തരം പല വോട്ടുകൾക്കൊപ്പവും അനുബന്ധരേഖകൾ ഉണ്ടായിരുന്നില്ല. ഇത്തരത്തിലുള്ള 348 വോട്ടുകളാണ് അസാധുവായി കണക്കാക്കി എണ്ണാതെ മാറ്റിവെച്ചത്. ഈ വോട്ടുകൾ എണ്ണണമെന്ന് ആവശ്യപ്പെട്ടായിരുന്നു എൽഡിഎഫ് സ്ഥാനാർത്ഥി കെപിഎം മുസ്തഫ ഹർജി നൽകിയത്.
.



