ദിലീപിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ബുധനാഴ്ചത്തേക്ക് മാറ്റി

നടിയെ അക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന പുതിയ കേസില്‍ ദിലീപിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ബുധനാഴ്ചത്തേക്ക് മാറ്റി. പ്രോസിക്യൂഷൻ്റെ ആവശ്യം പരിഗണിച്ചുകൊണ്ടാണ് ഹര്‍ജി നീട്ടിയത്. എന്നാൽ ബുധനാഴ്ച വരെ അറസ്റ്റ് പാടില്ലെന്ന് കോടതി നിർദ്ധേശിച്ചു.

ദിലീപ് ഉള്‍പ്പെടെ ആറ് പ്രതികളാണ് കേസില്‍ പ്രതികളായുള്ളത്. ഇതില്‍ ദിലീപും സഹോദരന്‍ അനൂപും സഹോദരി ഭര്‍ത്താവ് സുരാജും ,ബന്ധു അപ്പുവും സുഹ്യത്ത് ബൈജുവിനേയുമാണ് ഹൈക്കോടതിയുടെ അനുമതിയോടെ അന്വോഷണ സംഘം ചോദ്യം ചെയ്തത്. മൂന്ന് ദിവസം 33 മണിക്കൂർ ചോദ്യം ചെയ്തതിൻ്റെ വിശദാംശങ്ങൾ അന്വോഷണ ഉദ്യോഗസ്ഥർ കോടതിക്ക് സമർപ്പിച്ചിട്ടുണ്ട്. ചോദ്യം ചെയ്യലില്‍ പ്രതികള്‍ക്കെതിരെ ഗുരുതരമായ ചില തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്ന് അന്വോഷണ സംഘം കോടതിയെ അറിയിച്ചു.  ഇത് പരിശോധിച്ച ശേഷം മുന്‍കൂര്‍ ജമ്യാപേക്ഷയില്‍ വിധിപറയാമെന്നാണ് ജസ്റ്റിസ്. പി ഗോപിനാഥിൻ്റെ തീരുമാനം. മുന്‍കൂര്‍ ജാമ്യം നല്‍കരുതെന്നും പ്രതികളെ കൂടുതല്‍ ചോദ്യം ചെയ്യാനുണ്ടെന്നുമാണ് പോസിക്യൂഷന്‌റെ നിലപാട്.

തന്നെ അറസ്റ്റ് ചെയ്ത് റോഡിലൂടെ നടത്തിയ പൊലീസ് ഉദ്യോഗസ്ഥര്‍ അനുഭവിക്കുമെന്ന ശാപവാക്കുകൾക്കപ്പുറം ഗൂഢാലോചന എന്ന ആരോപണം വെറും കെട്ടുകഥയാണെന്നാണ് ദിലീപ് കോടതിയെ അറിയിച്ചിട്ടുള്ളത്. എന്നാൽ പണവും സ്വാധീനവും കൗശലവുമുള്ളവരുമാണ് പ്രതികളെന്നും അവര്‍ക്കെതിരെ ഡിജിറ്റല്‍ തെളിവുകളുണ്ടെന്നുമായിരുന്നു പ്രോസിക്യൂഷന്റെ വാദം. കേസില്‍ പ്രതി ചേര്‍ത്തിട്ടില്ലെങ്കിലും ദിലീപിന്റെ സുഹ്യത്തായ ശരത്ത് മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.ശരത്തിന്റെ ഹരജിയും കോടതി ഇന്ന് പരിഗണിക്കുന്നുണ്ട്.

Share
error: Content is protected !!