സഹോദരിമാരായ പെൺകുട്ടികളെ പീഡിപ്പിച്ചു, നിരവധി വീഡിയോകള്‍; ആറംഗസംഘത്തിൻ്റെ കൊടുംക്രൂരത
ഭോപ്പാൽ: മധ്യപ്രദേശിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടി ഉൾപ്പെടെയുള്ള വിദ്യാർഥിനികളെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ മൂന്നുപേർ അറസ്റ്റിൽ. ഫർഹാൻ, സാഹിൽ, സാദ് എന്നിവരെയാണ് പോലീസ് പിടികൂടിയത്. ഇവർക്കെതിരേ പോക്സോ, ഐടി ആക്ട് പ്രകാരവും ബിഎൻസിലെ വിവിധ വകുപ്പുകൾ ചുമത്തിയും കേസെടുത്തതായി പോലീസ് അറിയിച്ചു. പ്രതികൾ വിദ്യാർഥിനികളെ നിർബന്ധിത മതപരിവർത്തനത്തിന് ശ്രമിച്ചതായും പോലീസ് പറഞ്ഞു.
.
ഏപ്രിൽ 18-നാണ് ബാഗ് സെവാനിയ പോലീസിൽ സഹോദരിമാരായ രണ്ട് പെൺകുട്ടികൾ പരാതി നൽകിയത്. ഇതോടെയാണ് ഞെട്ടിക്കുന്ന പീഡനപരമ്പര പുറത്തറിയുന്നത്. ഫർഹാൻ ഖാന്റെ നേതൃത്വത്തിലുള്ള സംഘമായിരുന്നു ക്രൂരകൃത്യത്തിന് പിന്നിൽ.
2022-ലാണ് സഹോദരിമാരിൽ മൂത്തയാൾ പീഡനത്തിനിരയാകുന്നത്. പിന്നീട് ഇളയ സഹോദരിയെയും ഭീഷണിപ്പെടുത്തി ഫർഹാൻ പീഡിപ്പിക്കുകയായിരുന്നു. ശേഷം ഇരുവരേയും ഭീഷണിപ്പെടുത്തി മതം മാറി വിവാഹത്തിന് നിർബന്ധിച്ചുവെന്നും എന്നാൽ തങ്ങൾ ഇതിനെ എതിർത്തതായും പരാതിയിൽ പറയുന്നു. പ്രതിയായ യുവാവ് അയാളുടെ സുഹൃത്തുക്കൾക്ക് കൂട്ടുകാരികളെ പരിചയപ്പെടുത്താൻ നിർബന്ധിച്ചുവെന്നും തുടർന്ന് ആക്രമിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായും പരാതിയിലുണ്ട്.
.
ഇതുകൂടാതെ ഇളയ സഹോദരിയെ ഫർഹാൻ അയാളുടെ സുഹൃത്തിന് പരിചയപ്പെടുത്തിക്കൊടുത്തു. സുഹൃത്തും പെൺകുട്ടിയെ പീഡിപ്പിച്ചുവെന്നും ഈ ദൃശ്യങ്ങൾ മൊബൈലിൽ പകർത്തിയെന്നും പരാതിയിൽ പറയുന്നു. ഈ ദൃശ്യങ്ങൾ ഉപയോഗിച്ച് നിരന്തരം പീഡിപ്പിച്ചു. നിർബന്ധിച്ച് മദ്യം കുടിപ്പിച്ചതായും ഓടുന്ന വാഹനത്തിലും ആയുധം കാട്ടി ഭീഷണിപ്പെടുത്തിയും തങ്ങളെ പീഡിപ്പിച്ചതായും പെൺകുട്ടികളുടെ പരാതിയിലുണ്ട്. സഹോദരിമാരുടെ അശ്ലീല വീഡിയോകൾ ഫർഹാന്റെ ഫോണിൽ നിന്ന് കണ്ടെത്തിയതായും എൻഡിടിവി അടക്കമുള്ള മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
.
സംഭവത്തിൽ വ്യത്യസ്തങ്ങളായ മൂന്ന് പരാതികളാണ് ലഭിച്ചതെന്ന് ഭോപ്പാൽ പോലീസ് കമ്മിഷണർ എച്ച്.സി. മിശ്ര പറഞ്ഞു. ആറ് പ്രതികളാണ് കേസിൽ നിലവിൽ ഉൾപ്പെട്ടിട്ടുള്ളതെന്നാണ് വിവരം. അലി, അബ്രാർ, നബീൽ എന്നീ പ്രതികൾ കൂടി ഇനി പിടിയിലാകാനുണ്ടെന്ന് പോലീസ് വ്യക്തമാക്കി.
ഫർഹാൻ കോളേജിലെ പൂർവ വിദ്യാർഥിയായിരുന്നുവെന്നാണ് പോലീസ് വൃത്തങ്ങൾ അറിയിക്കുന്നത്. രണ്ട് വർഷം മുമ്പാണ് സഹോദരിമാരിൽ ഒരാളുമായി ഇയാൾ അടുപ്പത്തിലാകുന്നത്. തുടർന്ന് പെൺകുട്ടിയെ പീഡിപ്പിച്ച് ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തുകയായിരുന്നു. ഇതുപയോഗിച്ചായിരുന്നു പെൺകുട്ടിയെ ഭീഷണിപ്പെടുത്തിയിരുന്നത്.
.
ഫർഹാന്റെ ഫോണിൽ നിന്ന് പെൺകുട്ടികളെ ക്രൂരമായി ലൈംഗികാതിക്രമത്തിനിരയാക്കുന്നതിന്റെ ഒട്ടേറെ ദൃശ്യങ്ങൾ കണ്ടെടുത്തതായി പോലീസ് പറഞ്ഞു. പ്രത്യേക ഫോൾഡറുകളിലാക്കിയാണ് ദൃശ്യങ്ങൾ സൂക്ഷിച്ചിരുന്നത്. സിഗരറ്റ് വെച്ച് ശരീരത്തിൽ പൊള്ളിക്കുന്നതുപോലെയുള്ള ആക്രമണ വീഡിയോകളും ഇതിലുണ്ടെന്നും പോലീസ് പറഞ്ഞു.
.
.
വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം. ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക.