മലപ്പുറത്ത് പത്താംക്ലാസുകാരന് പ്ലസ് ടൂ വിദ്യാർഥികളുടെ ക്രൂരമർദനം; കണ്ണ് അടിച്ചുപൊളിച്ചെന്ന് ശബ്ദസന്ദേശം
മലപ്പുറം: അരീക്കോട് പത്താംക്ലാസ് വിദ്യാര്‍ഥിയെ ക്രൂരമായി മര്‍ദിച്ച് സഹപാഠിയും മറ്റുവിദ്യാര്‍ഥികളും. മൂര്‍ക്കനാട് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥിയായ മുബീനെയാണ് വിദ്യാര്‍ഥികള്‍ സംഘംചേര്‍ന്ന് ആക്രമിച്ചത്. പരിക്കേറ്റ മുബീന്‍ അരീക്കോട് താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്.
.
സ്‌പോര്‍ട്‌സ് ക്യാമ്പ് കഴിഞ്ഞ് മടങ്ങുന്നതിനിടെ മുബീനെ സഹപാഠിയും ഇയാളുടെ സുഹൃത്തുക്കളായ പ്ലസ്ടു വിദ്യാര്‍ഥികളും ചേര്‍ന്ന് കൂട്ടിക്കൊണ്ടുപോയെന്നും തുടര്‍ന്ന് കല്ലുകൊണ്ട് തലയില്‍ കുത്തിയതുൾപ്പെടെ ക്രൂരമായി മർദ്ദിച്ചെന്നുമാണ് പരാതി.
.
ക്രിസ്മസ് പരീക്ഷക്കാലത്ത് ഉണ്ടായ വാക് തർക്കത്തിൻ്റെ പകവീട്ടിയതാണ് ആറംഗ സംഘമെന്ന് പരിക്കേറ്റ മുബീൻ പറഞ്ഞു. എന്നാൽ അന്ന് തന്നെ അധ്യാപകര്‍ ഇടപെട്ട് ഈ പ്രശ്‌നം പരിഹരിച്ചിരുന്നതായി മുബീന്റെ ബന്ധുക്കള്‍ പറയുന്നു. അന്ന് പകരംചോദിക്കുമെന്ന് സഹപാഠി വെല്ലുവിളിച്ചിരുന്നതായും ഇയാളും മറ്റ് ആറുവിദ്യാര്‍ഥികളും ചേര്‍ന്നാണ് അക്രമം നടത്തിയതെന്നും മുബീന്റെ ബന്ധുക്കള്‍ ആരോപിച്ചു.
.
അതിനിടെ, സംഭവത്തിന് ശേഷം മര്‍ദിച്ചവരിലൊരാള്‍ മുബീന്റെ കണ്ണ് അടിച്ചുപൊളിച്ചതായി സുഹൃത്തിനോട് പറയുന്ന ശബ്ദസന്ദേശങ്ങളും പുറത്തുവന്നിട്ടുണ്ട്. സംഭവത്തില്‍ മുബീന്റെ ബന്ധുക്കള്‍ അരീക്കോട് പോലീസില്‍ പരാതിനല്‍കി.
.
.
വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം. ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക.