ഹൈബ്രിഡ് കഞ്ചാവ് മാത്രമല്ല സ്വർണക്കടത്തും, പിടിക്കപ്പെടാതിരിക്കാൻ കുടുംബമായി യാത്ര ചെയ്തു; നടൻമാരും പ്രതിയായേക്കും
ആലപ്പുഴ: രണ്ടു കോടി രൂപയുടെ ഹൈബ്രിഡ് കഞ്ചാവ് പിടികൂടിയ കേസിലെ പ്രതികൾക്കു രാജ്യാന്തര സ്വർണക്കടത്തു ബന്ധവും. കഴിഞ്ഞ ദിവസം എക്സൈസ് പിടികൂടിയ ചെന്നൈ എണ്ണൂർ സത്യവാണി മുത്തുനഗർ സ്വദേശി സുൽത്താൻ അക്ബർ അലിയിൽ (43) നിന്നാണു സുപ്രധാന വിവരങ്ങൾ എക്സൈസിനു ലഭിച്ചത്. അക്ബർ അലിയാണു ഹൈബ്രിഡ് കഞ്ചാവ് കടത്തിന്റെ മുഖ്യ സൂത്രധാരനെന്നാണു നിഗമനം. ഇയാളുടെ സ്ഥാപനത്തിന്റെ മറവിലാണു സ്വർണവും ഇലക്ട്രോണിക്സ് ഉപകരണങ്ങളും രാജ്യത്തേക്കു കടത്തിയിരുന്നത്.
.
മൂന്നു വർഷത്തോളമായി അക്ബർ അലിയും സംഘവും കഞ്ചാവും സ്വർണവും കടത്തിയിരുന്നെന്ന് എക്സൈസ് പറയുന്നു. പരിശോധനകൾ ഒഴിവാക്കാൻ കുട്ടികൾ ഉൾപ്പെടെ കുടുംബമായാണ് കഞ്ചാവുമായി യാത്ര ചെയ്തിരുന്നത്. ഓമനപ്പുഴ മാരാരി ഗാർഡനിൽ ഹൈബ്രിഡ് കഞ്ചാവുമായി തസ്‌ലിമ സുൽത്താന (ക്രിസ്റ്റീന–43), സഹായി കെ.ഫിറോസ് (26) എന്നിവർ പിടിയിലാകുമ്പോൾ തൊട്ടടുത്തുവരെ കാറിൽ അക്ബറും ഉണ്ടായിരുന്നു. അന്നു കഞ്ചാവ് കടത്തിൽ ഇയാളുടെ ബന്ധം തിരിച്ചറിയാനായില്ലെങ്കിലും പിന്നീടുള്ള അന്വേഷണത്തിൽ സൂത്രധാരനെന്നു കണ്ടെത്തി. തുടർന്നാണ് അന്വേഷണ സംഘം, ചെന്നൈ എണ്ണൂരിലെ വാടക വീട്ടിലെത്തി അറസ്റ്റ് ചെയ്തത്.
.
തസ്‌ലിമയും ഫിറോസുമാണു കേസിലെ ഒന്നും രണ്ടും പ്രതികൾ. മൂന്നാം പ്രതിയാണ് അക്ബർ അലി. അക്ബർ അലിയുടെ വിദേശ യാത്രകളെക്കുറിച്ച് അന്വേഷിക്കുമെന്നും ഡപ്യൂട്ടി എക്സൈസ് കമ്മിഷണർ എസ്.വിനോദ് കുമാർ, അസിസ്റ്റന്റ് എക്സൈസ് കമ്മിഷണർ എസ്.അശോക് കുമാർ, സ്പെഷൽ സ്ക്വാഡ് സിഐ എം.മഹേഷ് എന്നിവർ പറഞ്ഞു. ജില്ലയിലെത്തിച്ച പ്രതിയെ വൈദ്യപരിശോധനയ്ക്കു ഹാജരാക്കിയ ശേഷം ആലപ്പുഴ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
.
.
ഹൈബ്രിഡ് കഞ്ചാവ് കടത്തു സംഭവത്തിൽ പങ്കുണ്ടെങ്കിൽ നടൻമാരെയും പ്രതിചേർക്കുമെന്ന് എക്സൈസ്. പിടിയിലായ മൂന്നു പ്രതികളുടെയും മൊബൈൽ ഫോണുകൾ ഫൊറൻസിക് പരിശോധനയ്ക്ക് അയയ്ക്കും. ചാറ്റുകളിൽ നിന്നു കൂടുതൽ തെളിവുകൾ ലഭിക്കുമെന്നാണു പ്രതീക്ഷ. കൂടുതൽ വിവരങ്ങൾ ശേഖരിച്ച ശേഷം മൂന്നു പ്രതികളെയും കസ്റ്റഡിയിൽ വാങ്ങി ഒന്നിച്ചിരുത്തി ചോദ്യം ചെയ്യും. തുടർന്നാകും നടൻമാരുടെ മൊഴി രേഖപ്പെടുത്തുക. പ്രതികളെന്നു ബോധ്യപ്പെട്ടാൽ നടൻമാരെ അറസ്റ്റ് ചെയ്യുമെന്നും എക്സൈസ് ഡപ്യൂട്ടി കമ്മിഷണർ എസ്.അശോക് കുമാർ പറഞ്ഞു.
.
ഇതിനിടെ തിരുവനന്തപുരത്ത് സിനിമ പിന്നണി പ്രവർത്തകർ താമസിച്ചിരുന്ന ഹോട്ടലിൽ എക്സൈസ് നടത്തിയ പരിശോധനയിൽ കഞ്ചാവ് പിടികൂടി. സിനിമയുടെ ഫൈറ്റ് മാസ്റ്റർ മഹേശ്വരിൽ നിന്നാണ് പുസ്തക രൂപത്തിലുള്ള ഒരു പാത്രത്തിൽ നിന്നും കഞ്ചാവ് കണ്ടെത്തിയത്. ചില്ലറ വിൽപ്പനയ്ക്കായി കൊണ്ടുവന്നതെന്ന് സംശയിക്കുന്നതായി എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു.
.
.
തിരുവനന്തപുരത്ത് ചിത്രീകരണം പുരോഗമിക്കുന്ന ബേബി ഗേള്‍ എന്ന സിനിമയുടെ അണിയറ പ്രവർത്തകർ താമസിക്കുന്ന ഹോട്ടലിലാണ് സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെൻ്റ് സ്ക്വാഡ് പരിശോധന നടത്തിയത്. ഹോട്ടലിലേക്ക് ഒരു ഏജൻ്റ് കഞ്ചാവ് എത്തിച്ചുവെന്ന വിവരത്തിലാണ് ഫൈറ്റ് മാസ്റ്റർമാർ താമസിക്കുന്ന മുറയിലേക്ക് എക്സൈസ് സംഘം കയറിയത്. മുറിയില്‍ പരിശോധിച്ചുവെങ്കിലും ആദ്യം കഞ്ചാവ് കണ്ടെത്തിയില്ല. ഒരു ഡിഷ്ണറിയും ഒരു ബുക്കും മുറിയിലുണ്ടായിരുന്നു. ഡിഷ്ണറി കൈയിലെടുത്തപ്പോഴാണ് പുസ്തകമല്ലെന്ന് വ്യക്തമായത്. തുറന്നപ്പോള്‍ താക്കോലോട് കൂടിയ ഒരു പാത്രം. ഇതിനുള്ളിലാണ് 16 ഗ്രാം കഞ്ചാവ് വച്ചിരുന്നത്.
ലഹരിവിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായാണ് സിനിമ സെറ്റുകളിലും ഹോസ്റ്റുകളിലുമെല്ലാം എക്സൈസും പൊലിസും പരിശോധന നടത്തിയത്. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് പാളയത്തെ സ്റ്റുഡൻ്റ് ഹോസ്റ്റലിൽ എക്സൈസ് പരിശോധന നടത്തി കഞ്ചാവ് പിടികൂടിയത്. ഈ കേസില്‍ പ്രതിയെ പിടികൂടിയില്ല. അന്വേഷണവും കാര്യമായി പുരോഗമിച്ചിട്ടില്ല.
.
.
വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം. ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക.