നടപടിക്രമങ്ങൾ പൂർത്തിയായി; അബഹയിൽ മരിച്ച മലയാളിയുടെ മൃതദേഹം ഉടൻ നാട്ടിലേക്ക് കൊണ്ട് പോകും

ജുബൈൽ: പെരുന്നാൾ അവധി ആഘോഷിക്കാൻ മലയാളി കുടുംബങ്ങളുമായി അബഹയിലെത്തിയ ശേഷം മരിച്ച ബസ് ഡ്രൈവർ മുഹമ്മദ് കബീർ മരക്കാരകത്ത് കണ്ടരകാവിൽ (49) ന്റെ മൃതദേഹം ഉടൻ നാട്ടിലേക്ക് കൊണ്ടുപോകും. ഇതിനായുള്ള നടപടിക്രമങ്ങൾ പൂർത്തിയായി. സൗദി എയർലൈൻസ് വിമാനത്തിലാണ് നാട്ടിലേക്ക് കൊണ്ടുപോകുക.
.
പെരുന്നാൾ അവധിക്ക് സൗദിയിലെ ജുബൈലിൽനിന്ന് ഏതാനും മലയാളി കുടുംബങ്ങളുമായി അബഹയിൽ എത്തിയതായിരുന്നു മലപ്പുറം എടപ്പാൾ വട്ടംകുളം സ്വദേശി മുഹമ്മദ് കബീർ. അവധി ആഘോഷിക്കാൻ കുടുംബങ്ങൾ ഇദ്ദേഹത്തിന്റെ കോസ്റ്റർ ബസിലാണ് തെക്കൻ പ്രവിശ്യയിലെ ടൂറിസ്റ്റ് കേന്ദ്രമായ അബഹയിൽ എത്തിയത്. യാത്രക്കൊടുവിൽ രാത്രി ഉറങ്ങാൻ കിടന്ന കബീറിന് ഹൃദയാഘാതമുണ്ടാവുകയും ഉടൻ മരണപ്പെടുകയുമായിരുന്നു. കബീറിന്റെ കുടുംബം നാട്ടിലാണ്.

ഭാര്യ: റജില, പിതാവ്: അബ്ദുള്ളകുട്ടി, മാതാവ്: ആമിനക്കുട്ടി.

കെ.എം.സി.സി ഖമീസ് മുശൈത്ത് ലീഗൽ സെൽ ഇബ്രാഹിം പട്ടാമ്പി, കെ.എം.സി.സി അബഹ നേതാവ് അമീർ കോട്ടക്കൽ, അസീബ് പെരുവള്ളൂർ, സാക്കിർ എടപ്പാൾ എന്നിവരും കെ.എം.സി.സി ജുബൈൽ സെൻട്രൽ കമ്മറ്റി ജനറൽസെക്രട്ടറി ബഷീർ വെട്ടുപാറയുടെ നേതൃത്വത്തിൽ സെൻട്രൽ കമ്മറ്റി നേതാക്കളും നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ രംഗത്തുണ്ടായിരുന്നു.
.

.
വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം.  ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക. 

 

Share
error: Content is protected !!