യുഎഇയിൽ രണ്ട് മലയാളികളുടെ വധശിക്ഷ നടപ്പാക്കി; ഇരുവരും കണ്ണൂർ സ്വദേശികൾ, ഒരാളുടെ കബറടക്കം ഇന്ന്, ബന്ധുക്കൾ യുഎഇയിൽ എത്തി; ശിക്ഷ നടപ്പാക്കിയ കാര്യം ഇന്ത്യയെ അറിയിക്കാൻ വൈകി

അബുദാബി: കഴിഞ്ഞ മാസം യുഎഇ വധശിക്ഷ നടപ്പാക്കിയവരിൽ രണ്ട് മലയാളികൾ ഉൾപ്പെടെ മൂന്ന് ഇന്ത്യക്കാർ. കൊലപാതക കേസിലാണ് മൂന്ന് പേരും ശിക്ഷിക്കപ്പെട്ടത്. യുപി സ്വദേശിയായ ഷെഹ്സാദിക്കു പുറമെ കണ്ണൂർ തയ്യിൽ സ്വദേശി പെരുംതട്ട വളപ്പിൽ മുരളീധരൻ (43), തലശ്ശേരി നെട്ടൂർ സ്വദേശി അരങ്ങിലോട്ട് തെക്കെപറമ്പിൽ മുഹമ്മദ് റിനാഷ് (29) എന്നിവരുടെ വധശിക്ഷയാണ് നടപ്പാക്കിയത്.
.
അൽഐനിൽ 2009ലാണ് മുരളീധരനെ വധശിക്ഷയ്ക്കു വിധിച്ചത്. മോഷണശ്രമത്തിനിടെ മരിച്ച മൊയ്തീനെ മരുഭൂമിയിൽ കുഴിച്ചിടുകയായിരുന്നു. മൊയ്തീനെ കാണാതായതിനെ തുടർന്ന്, കുടുംബം നൽകിയ പരാതിയിൽ അന്വേഷണത്തിനിടെ മൊയ്തീന്റെ ഫോണിൽ മറ്റൊരു സിം പ്രവർത്തിക്കുന്നതായി കണ്ടെത്തി. ഫോണിനു പിന്നാലെ നടത്തിയ അന്വേഷണമാണ് മുരളീധരനെ പിടികൂടാൻ അന്വേഷണ സംഘത്തിനു സഹായകമായത്.
.
മൊയ്തീന്റെ കയ്യിൽ നിന്നു തട്ടിയെടുത്ത ഫോൺ മുരളീധരൻ ഉപയോഗിക്കുകയായിരുന്നു. മുരളീധരന്റെ പിതാവിന്റെ പേരിൽ എടുത്ത സിം ആണ് മൊയ്തീന്റെ ഫോണിൽ ഇട്ടിരുന്നത്. അന്വേഷണ ഉദ്യോഗസ്ഥർ സിം കാർഡ് ഉടമയെ തേടിയെത്തിയപ്പോഴാണ്, ഫോൺ ഉപയോഗിക്കുന്നത് മുരളിധരനാണെന്നു മനസ്സിലായത്.
.
2023ൽ അൽഐനിൽ സ്വദേശിയെ കൊലപ്പെടുത്തിയ കേസിലാണ്  മുഹമ്മദ് റിനാഷിന്റെ ശിക്ഷ നടപ്പാക്കിയത്. സ്വദേശി വീട്ടിലെ ഒരംഗവുമായി റിനാഷിനുണ്ടായ പ്രണയം ചോദ്യം ചെയ്തുതുമായി ബന്ധപ്പെട്ടുണ്ടായ വാക്കുതർക്കം കയ്യാങ്കളിയിലും കൊലപാതകത്തിലും കലാശിക്കുകയായിരുന്നു. റിനാഷിന്റെ മൃതദേഹം അവസാനമായി കാണാൻ ബന്ധുക്കൾ യുഎഇയിൽ എത്തിയിട്ടുണ്ട്. റിനാഷിന്റെ കബറടക്കം ഇന്നു നടക്കുമെന്നാണ് സൂചന. എന്നാൽ, വധശിക്ഷ സംബന്ധിച്ച എന്തെങ്കിലും വിശദാംശങ്ങൾ പുറത്തുവിടാൻ ഇന്ത്യൻ എംബസി തയാറായിട്ടില്ല.
.
വീട്ടുജോലിക്കിടെ നാലര മാസം പ്രായമുള്ള ഇന്ത്യൻ ദമ്പതികളുടെ കുഞ്ഞ് മരിച്ച കേസിലാണ് യുപി സ്വദേശി ഷഹ്സാദി ഖാന്റെ വധശിക്ഷ ഫെബ്രുവരി 15ന് അബുദാബിയിൽ നടപ്പാക്കിയത്. ഇതേ ദിവസം തന്നെ മുഹമ്മദ് റിനാഷിൻ്റെയും മുരളീധരൻ്റെയും ശിക്ഷ നടപ്പാക്കിയിരുന്നു. എന്നാൽ ശിക്ഷ നടപ്പാക്കിയ കാര്യം യുഎഇ ഇന്ത്യയെ അറിയിക്കാൻ വൈകിയെന്ന് ആരോപണമുയർന്നിട്ടുണ്ട്.
.
കഴിഞ്ഞ മാസം പതിനാലിനാണ് വധശിക്ഷ നടപ്പാക്കാൻ പോകുന്ന കാര്യം മകൻ വിളിച്ചറിയിച്ചതെന്ന് മലയാളികളിലൊരാളായ പിവി മുരളീധരൻറെ അച്ഛൻ കേശവൻ അറിയിച്ചു. എന്നാൽ യുഎഇ സർക്കാർ ഫെബ്രുവരി 28നാണ് കേന്ദ്രത്തെ ഇക്കാര്യം അറിയിച്ചത്. കൊല്ലപ്പെട്ടയാളുടെ കുടുംബത്തോട് അടക്കം മോചനത്തിനായി സംസാരിച്ചിരുന്നു. രാഷ്ട്രീയ നേതാക്കളെയും ബന്ധപ്പെട്ടിരുന്നു. സംസ്കാരത്തിന് യുഎഇയിലേക്ക് പോകുന്നില്ലെന്നും കുടുംബം അറിയിച്ചു.

വധശിക്ഷ നടപ്പാക്കിയതായി വിദേശകാര്യമന്ത്രാലയം ഇന്നലെയാണ് അറിയിച്ചത്. യുഎഇ സർക്കാർ ഫെബ്രുവരി 28നാണ് കേന്ദ്രത്തെ ഇക്കാര്യം അറിയിച്ചത്. മകൻ വിളിച്ച് ശിക്ഷ നടപ്പാക്കാൻ പോകുന്ന കാര്യം പറഞ്ഞിരുന്നു എന്ന് മുരളീധരൻറെ അച്ഛൻ അറിയിച്ചു. തിരൂർ സ്വദേശിയെ കൊലപ്പെടുത്തിയ കേസിലാണ് മുരളീധരൻ അറസ്റ്റിലായത്. കൊല്ലപ്പെട്ടയാളുടെ കുടുംബത്തോട് അടക്കം മോചനത്തിനായി സംസാരിച്ചിരുന്നു. രാഷ്ട്രീയ നേതാക്കളെയും ബന്ധപ്പെട്ടിരുന്നു. സംസ്കാരത്തിന് യുഎഇയിലേക്ക് പോകുന്നില്ലെന്നും കുടുംബം അറിയിച്ചു.

യുഎഇയിൽ വധശിക്ഷക്ക് വിധിച്ച 29 ഇന്ത്യക്കാരാണ് ജയിലിലുള്ളതെന്നാണ് അടുത്തിടെ വിദേശകാര്യമന്ത്രാലയം പാർലമെൻറിനെ അറിയിച്ചത്.

.

.
വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം.  ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക. 

Share
error: Content is protected !!