ഒൻപതാം ക്ലാസുകാരൻ മുറിയിൽ മരിച്ച നിലയില്‍; ശരീരത്തില്‍ പാടുകൾ, മുറിയില്‍ സാധനങ്ങള്‍ വലിച്ചുവാരിയിട്ട നിലയിൽ
തിരുവനന്തപുരം: വെങ്ങാനൂരില്‍ ഒൻപതാം ക്ലാസ് വിദ്യാര്‍ഥിയെ മരിച്ച നിലയില്‍ കണ്ടെത്തി. അലോക്‌നാഥ് എന്ന കുട്ടിയെയാണ് രാവിലെ മരിച്ചുകിടക്കുന്ന നിലയില്‍ വീട്ടുകാര്‍ കണ്ടത്. കുട്ടിയുടെ ശരീരത്തില്‍ പാടുകളുണ്ട്.
.
രാവിലെ മുറിയിലെത്തിയ അമ്മയും സഹോദരിയുമാണ് കുട്ടിയെ കട്ടിലിൽ അനക്കമറ്റ നിലയിൽ കണ്ടത്. കഴുത്തിന്റെ ഒരു ഭാഗത്ത് മുറിവും ശരീരത്തിൽ നീലനിറവുമുണ്ടായിരുന്നുവെന്നാണ് വിവരം. ഉടനെ അമ്മയും സഹോദരിയും അയൽക്കാരെ വിവരമറിയിക്കുകയായിരുന്നു. വീട്ടില്‍ സഹായിക്കാനെത്തുന്ന നഴ്‌സ് കൂടിയായ യുവതിയുടെ സഹായത്തോടെ പ്രാഥമിക വൈദ്യസഹായം നല്‍കി ആശുപത്രിയിലേക്കു കൊണ്ടുപോയെങ്കിലും മരിച്ചിരുന്നു.
തുടർന്ന് ബാലരാമപുരം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കുട്ടിയുടെ കഴുത്തിലെ മുറിവ് എങ്ങനെയുണ്ടായിയെന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്. മുറിയില്‍ സാധനങ്ങള്‍ വലിച്ചുവാരിയിട്ട നിലയിലായിരുന്നു. അലോക്‌നാഥിന്റെ പിതാവ് ഗര്‍ഫിലാണ്. അമ്മയ്ക്കും യുകെജിയില്‍ പഠിക്കുന്ന സഹോദരിക്കുമൊപ്പമാണ് താമസിച്ചിരുന്നത്. ഇവരുടെ വീടിന്റെ തൊട്ടടുത്തു തന്നെയാണ് മുത്തശ്ശനും മുത്തശ്ശിയും താമസിക്കുന്നത്.
.
മുറിക്കുള്ളിൽ ഇലക്ട്രിക്കൽ വയറുകൾ പൊട്ടികിടക്കുന്നുണ്ടായിരുന്നുവെന്നും വിവരമുണ്ട്. കുട്ടി കറണ്ടിൽ കളിക്കുമായിരുന്നുവെന്ന് ബന്ധുക്കൾ പറയുന്നു. ഇത്തരത്തിൽ അബദ്ധത്തിൽ ഷോക്കേറ്റതാണോ എന്നും സംശയമുണ്ട്.
ഒരു തരത്തിലുള്ള പ്രശ്‌നങ്ങളും അലോകിന് ഉണ്ടായിരുന്നില്ലെന്നാണ് ബന്ധുക്കള്‍ പറയുന്നത്. കുട്ടിയുടെ മരണത്തിന്റെ ഞെട്ടലിലാണ് ബന്ധുക്കള്‍. മരണകാരണം പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷമേ അറിയാന്‍ കഴിയൂ. കുട്ടിയുടെ മുറി പൊലീസ് സീല്‍ ചെയ്തു. മൊബൈല്‍ ഫോണ്‍ ഉള്‍പ്പെടെ വിശദമായി പരിശോധിക്കുമെന്ന് പൊലീസ് വ്യക്തമാക്കി.
.
.
വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം. ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക.