സിദ്ദിഖിനെ അറസ്റ്റ് ചെയ്യാൻ സാധ്യത; നടി നൽകിയത് അതീവ​ ​ഗുരുതരമായ മൊഴി

തിരുവനന്തപുരം: സിദ്ദിഖിനെതിരെ ​​അതീവ ​ഗൗരവകരമായ മൊഴി നൽകി യുവനടി. ക്രൂര ബലാത്സം​ഗത്തിനിരയായതായി യുവനടി മൊഴി നൽകിയതായാണ് വിവരം. 2016 ൽ തിരുവനന്തപുരത്തെ മസക്കറ്റ് ഹോട്ടലിലേക്ക് വിളിച്ചുവരുത്തി ക്രൂരമായി ബലാത്സംഗം ചെയ്തതായാണ് പരാതി. പരാതിക്കാരിയായ നടിയെ വൈദ്യപരിശോധനക്ക് വിധേയയാക്കി. സംഭവം നടന്ന ദിവസത്തെ രേഖകൾ ഹാജരാക്കാൻ മസ്കറ്റ് ഹോട്ടലിന് നിർദേശവും നൽകിയിട്ടുണ്ട്. സിദ്ദിഖിന്റെ അറസ്റ്റിലേക്ക് നയിക്കുന്ന നിർണായകമൊഴിയാണ് നടി നൽകിയിരിക്കുന്നതെന്നാണ് റിപ്പോർട്ട്.
.
ഞെട്ടിപ്പിക്കുന്ന ഗുരുതര ആരോപണങ്ങളാണ് യുവനടി സിദ്ദീഖിനെതിരെ നൽകിയത്. നടിയുടെ രഹസ്യമൊഴി നാളെ തന്നെ രേഖപ്പെടുത്താനാണ് ഉദ്യോഗസ്ഥരുട നീക്കം. തിരുവനന്തപുരം കോടതിയിൽ വനിതാ മജിസ്ട്രേറ്റാണ് മൊഴി രേഖപ്പെടുത്തുക. മൊഴി രേഖപ്പെടുത്തിയതിന് ശേഷം തുടർ നടപടികൾ സ്വീകരിക്കുമെന്ന് അന്വേഷണ സംഘം വ്യക്തമാക്കി. രഹസ്യമൊഴി രേഖപ്പെടുത്തിയതിന് ശേഷം എഫ്ഐആർ പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറുകയും പൂർണമായും കേസ് സംഘം ഏറ്റെടുക്കുമെന്നുമാണ് വിവരം. വനിതാ ഉദ്യോ​ഗസ്ഥരാകും കേസിൽ മേൽനോട്ടം വഹിക്കുക. അന്വേഷങ്ങളും നിയമനടപടികളും വേഗത്തിലാണ് നീങ്ങുന്നത്.
.
കഴിഞ്ഞ ദിവസമാണ് നടി രേഖാമൂലം പരാതി നല്‍കിയത്. സിദ്ദിഖിനെതിരേ തെളിവുകള്‍ കൈവശമുണ്ടെന്നാണ് നടി അവകാശപ്പെട്ടിരുന്നത്. ആരോപണങ്ങള്‍ അന്വേഷിക്കാന്‍ സര്‍ക്കാര്‍ ഉയര്‍ന്ന വനിതാ പോലീസുദ്യോഗസ്ഥര്‍ ഉള്‍പ്പെട്ട പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചതിന് പിന്നാലെയാണ് നടി രേഖാമൂലം പരാതി നല്‍കിയത്. സിദ്ദിഖിനെ സിനിമയില്‍ നിന്ന് വിലക്കണമെന്നും കൊടും ക്രിമിനലാണ് സിദ്ദിഖെന്നും നടി പറഞ്ഞിരുന്നു. ഹോട്ടല്‍ ജീവനക്കാരികളോട് സിദ്ദിഖ് മോശമായി പെരുമാറിയെന്നും നടി ആരോപിച്ചിരുന്നു.
.
ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെയാണ് യുവനടി സിദ്ദിഖിനെതിരെ ലൈംഗിക ആരോപണവുമായി രംഗത്തുവന്നത്. നടന്‍ സിദ്ദിഖില്‍നിന്ന് വര്‍ഷങ്ങള്‍ക്കു മുന്‍പ് ലൈംഗികാതിക്രമം നേരിട്ടെന്നും തന്റെ പല സുഹൃത്തുക്കള്‍ക്കും സിദ്ദിഖില്‍ നിന്ന് ഇതേ അനുഭവം ഉണ്ടായിട്ടുണ്ടെന്നും അവര്‍ വെളിപ്പെടുത്തിയിരുന്നു. ബുധനാഴ്ച പുലര്‍ച്ചെ ഒന്നരയോടെയാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഏഴ് വര്‍ഷംവരെ തടവ് ശിക്ഷ കിട്ടാവുന്ന വകുപ്പുകള്‍ ചുമത്തിയാണ് കേസ്. തിരുവനന്തപുരത്തെ മസ്‌കറ്റ് ഹോട്ടലില്‍ വെച്ചാണ് ലൈംഗികാതിക്രമം നടത്തിയതെന്നാണ് പരാതി.
.
ഇന്ന് പുലര്‍ച്ചെ ഒന്നരയോടെ ബലാത്സംഗം ഉൾപ്പെടെയുള്ള കേസുകൾ ചുമത്തി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ഏഴ് വര്‍ഷംവരെ തടവ് ശിക്ഷ കിട്ടാവുന്ന വകുപ്പുകള്‍ ചുമത്തിയാണ് കേസ്.  ബലാത്സംഗം കുറ്റം ചുമത്തിയ സാഹചര്യത്തില്‍ നടൻ സിദ്ദിഖ് മുന്‍കൂര്‍ ജാമ്യത്തിന് അപേക്ഷ നൽകിയാതായാണ് വിവരം. നടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പൊലീസിന് തെളിവുകൾ ശേഖരിക്കേണ്ടി വരും. വർഷങ്ങൾക്ക് മുമ്പുള്ള കേസായതിനാൽ തെളിവുകൾ ശേഖരിക്കുക എന്ന് ശ്രമകരമായിരിക്കും. അതേ സമയം തൻ്റെ പക്കൽ തെളിവുകളുണ്ടെന്നാണ് നടി പറയുന്നത്.

.

Share
error: Content is protected !!