വമ്പന്മാരെ പിന്തള്ളി യുഎഇ പാസ്പോർട്ട് ഒന്നാം സ്ഥാനത്തെത്തി, ഇന്ത്യ 66-ാം സ്ഥാനത്ത്, ഗൾഫ് രാജ്യങ്ങളുടെ സ്ഥാനങ്ങൾ അറിയാം

അബുദാബി: ലോകത്തെ ഏറ്റവും ശക്തമായ പാസ്പോര്‍ട്ട് യുഎഇയുടേത്. പാസ്പോര്‍ട്ട് പവര്‍ ഇന്‍ഡക്സിന്‍റെ പുതിയ റിപ്പോര്‍ട്ടിലാണ് യുഎഇ പാസ്പോര്‍ട്ട് ഒന്നാം സ്ഥാനത്തെത്തിയത്. ജര്‍മ്മനി, ഫ്രാന്‍സ്, ഇറ്റലി, നെതര്‍ലാന്‍ഡ്സ് എന്നീ രാജ്യങ്ങളുടെ പാസ്പോര്‍ട്ടുകളെ മറികടന്നാണ് യുഎഇ പാസ്പോര്‍ട്ട് ഒന്നാമതെത്തിയത്.

യുഎഇ പാസ്പോര്‍ട്ട് ഉപയോഗിച്ച് ലോകത്തിലെ 180 രാജ്യങ്ങള്‍ എളുപ്പത്തില്‍ സന്ദര്‍ശിക്കാനാകും. ഇതില്‍ 131 രാജ്യങ്ങളില്‍ മുന്‍കൂട്ടി വിസ നേടാതെയും 49 രാജ്യങ്ങളില്‍ ഓണ്‍ അറൈവല്‍ വിസ വഴിയും പ്രവേശിക്കാനാകും. വര്‍ഷങ്ങളോളം നെതര്‍ലാന്‍ഡ്സ് ആയിരുന്നു പട്ടികയില്‍ ഒന്നാം സ്ഥാനത്ത്. ഇത്തവണ രണ്ടാം സ്ഥാനത്തുള്ള ജര്‍മ്മനി, സ്പെയിന്‍, ഫ്രാന്‍സ്, ഇറ്റലി, നെതര്‍ലാന്‍ഡ്സ് എന്നീ രാജ്യങ്ങളുടെ പാസ്പോര്‍ട്ടുകള്‍ ഉപയോഗിച്ച് മുന്‍കൂട്ടി വിസ നേടാതെയും ഓണ്‍ അറൈവല്‍ വിസ വഴിയും 178 രാജ്യങ്ങളില്‍ പ്രവേശിക്കാനാകും.

സ്വീഡന്‍, ഫിന്‍ലന്‍ഡ്, ലക്സംബര്‍ഗ്, ഓസ്ട്രിയ, സ്വിറ്റ്സര്‍ലന്‍ഡ് എന്നീ അഞ്ച് രാജ്യങ്ങളാണ് മൂന്നാംസ്ഥാനത്തുള്ളത്. ഈ രാജ്യങ്ങളുടെ പാസ്‌പോര്‍ട്ടുകള്‍ ഉപയോഗിച്ച് 177 രാജ്യങ്ങളില്‍ മുന്‍കൂട്ടി വിസ നേടാതെ ഓണ്‍അറൈവല്‍ വിസ വഴി പ്രവേശിക്കാന്‍ കഴിയും.ശക്തമായ പാസ്‌പോര്‍ട്ടുള്ള രാജ്യങ്ങളില്‍ ഇന്ത്യക്ക് 66-ാംസ്ഥാനമാണ്. ഗള്‍ഫ് രാജ്യങ്ങളായ ഖത്തര്‍ 44-ാംസ്ഥാനത്തും കുവൈത്ത് 45-ാംസ്ഥാനത്തും സൗദി അറേബ്യയും ബഹ്റൈനും 47-ാംസ്ഥാനത്തും ഒമാന്‍ 49-ാംസ്ഥാനത്തുമെത്തി. സിറിയയാണ് പാസ്‌പോര്‍ട്ട് പവര്‍ ഇന്‍ഡക്‌സില്‍ ഏറ്റവും പിന്നില്‍. സിറിയയ്ക്ക് തൊട്ടുമുന്നിലായി അഫ്ഗാനിസ്താനും ഇറാഖുമാണ്.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ അമർത്തുക

തൊഴിൽ വാർത്തകൾക്കും മറ്റു പ്രധാന അറിയിപ്പുകൾക്കും വാട്സ് ആപ്പ് ചാനൽ പിന്തുടരാൻ ഇവിടെ അമർത്തുക

 

 

 

Share
error: Content is protected !!