‘ഓളെ കൊന്നതാ, മൃതദേഹം കാല് കുത്തിയ നിലയിലായിരുന്നു..’; ഷബ്‌നയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് കുടുംബം

കോഴിക്കോട് ഓർക്കാട്ടേരിയിലെ ഷബ്‌നയുടെ മരണത്തിൽ സംശയമുണ്ടെന്ന് ബന്ധുക്കൾ. കാല് നിലത്ത് കുത്തിയ നിലയിലാണ് ഷബ്‌നയുടെ മൃതദേഹമുണ്ടായിരുന്നത്. ഷബ്‌ന ഒരിക്കലും ജീവനൊടുക്കില്ല. അവളെ കൊന്നതാണെന്നും ബന്ധുക്കൾ പറയുന്നു. ആ സമയത്ത് മരണത്തെക്കുറിച്ച് ചിന്തിച്ചിട്ടുണ്ടാകില്ല, അത്രയും ബോൾഡായിട്ടാണ് അവൾ മരണത്തിന് മുമ്പ് വരെ സംസാരിച്ചത്…’..ബന്ധുക്കൾ പറയുന്നു. പൊലീസ് അന്വേഷണം കാര്യക്ഷമമല്ലെന്നും ബന്ധുക്കൾ ആരോപിച്ചു.

ഷബ്‌ന മരിക്കുന്നതിന് മുമ്പ് മൊബൈൽ ഫോണിൽ ചിത്രീകരിച്ച ദൃശ്യങ്ങളും പുറത്ത് വന്നിരുന്നു. ആണുങ്ങളോട് സംസാരിക്കുമ്പോൾ ശബ്ദം കുറച്ച് സംസാരിക്കണമെന്ന് ഷബ്നയോട് പറയുന്നതും വീഡിയോയിലുണ്ട്. ഷബ്‌നയുടെ മരണത്തിൽ ഭർത്താവിന്റെ അമ്മാവൻ അറസ്റ്റിലായിരുന്നു. ഓർക്കാട്ടേരി സ്വദേശി ഹനീഫയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

സംഭവത്തിൽ നിർണായക വെളിപ്പെടുത്തലുമായി മരിച്ച യുവതിയുടെ മകൾ രംഗത്തെത്തിയിരുന്നു. പിതാവിന്റെ ബന്ധുക്കൾ മാതാവിനെ മർദിച്ചെന്നും മുറിയിൽ കയറി വാതിലടച്ചതോടെ പരിശോധിക്കാൻ ആവശ്യപ്പെട്ടെങ്കിലും ബന്ധുക്കൾ ചെയ്തില്ലെന്നും പത്ത് വയസുകാരിയായ മകൾ പറഞ്ഞിരുന്നു. പിതാവിന്റെ അമ്മാവൻ ഹനീഫ ഉമ്മയെ അടിച്ചെന്നും അസഭ്യം പറഞ്ഞെന്നും മകൾ പറഞ്ഞു.

കഴിഞ്ഞ തിങ്കളാഴ്ചയാണ് ഷബ്നയെ ഭർത്താവിന്റെ വീട്ടിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തിയത്. വടകര ഡിവൈഎസ്പി ആർ. ഹരിപ്രസാദിന്റെ നേതൃത്വത്തിലാണ് അന്വേഷണം.

ഭര്‍ത്താവ് വിദേശത്തു നിന്ന് എത്തുന്നതിന്റെ തലേ ദിവസമാണ് അമ്മയ്‌ക്കൊപ്പം ഷബില ഭര്‍തൃവീട്ടിലെത്തിയത്. മാതാവ് മടങ്ങിയ ശേഷം ഭര്‍തൃവീട്ടുകാര്‍ മാനസികമായും ശാരീരികമായും പീഡിപ്പിച്ചെന്ന് ഷബ്‌ന സ്വന്തം വീട്ടില്‍ അറിയിച്ചിരുന്നു. മരണം ഉറപ്പാക്കിയതിന് ശേഷമായിരുന്നു വീട്ടുകാരെ വിവരം അറിയിച്ചതെന്ന ഗുരുതര ആരോപണവും ഉണ്ട്.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ അമർത്തുക

തൊഴിൽ വാർത്തകൾക്കും മറ്റു പ്രധാന അറിയിപ്പുകൾക്കും വാട്സ് ആപ്പ് ചാനൽ പിന്തുടരാൻ ഇവിടെ അമർത്തുക

 

 

Share
error: Content is protected !!