ഇന്ധനം തീർന്ന് ഗസ്സയിലെ ആശുപത്രികൾ ഇന്ന് രാത്രിയോടെ നിശ്ചലമായേക്കും; മണിക്കൂറുകൾക്കുള്ളിൽ വരാനിരിക്കുന്നത് മറ്റൊരു വൻ ദുരന്തം – വീഡിയോ

ഇസ്രായേൽ വ്യോമാക്രമണം തുടരുമ്പോൾ കരുതൽ ഇന്ധനവും തീർന്ന് വൈദ്യുതിയില്ലാതെ ഗസ്സയിലെ ആശുപത്രികൾ പൂർണ സ്തംഭനത്തിലേക്ക് നീങ്ങുന്നു. അടിയന്തര നടപടിയുണ്ടായില്ലെങ്കിൽ ഗസ്സ കൂട്ടമരണത്തിന് സാക്ഷ്യംവഹിക്കേണ്ടിവരുമെന്ന് ഫലസ്തീൻ ആരോഗ്യമന്ത്രാലയ വക്താവ് ഡോ. അശ്റഫ് അൽ ഖുദ്റ പറഞ്ഞു. 344 കുട്ടികൾ ഉൾപ്പെടെ ഗസ്സയിൽ ബുധനാഴ്ച 756 പേർ കൊല്ലപ്പെട്ടതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. ഗസ്സയിൽ ഇത് വരെ 6546 പേർ കൊല്ലപ്പെട്ടു.

ഗസ്സയിലെ അൽ ജസീറ അറബിക് ബ്യൂറോ ചീഫ് വായിൽ അൽ-ദഹ്ദൂഹിൻ്റെ ഭാര്യയും, മകനും മകളും ഉൾപ്പെടെയുള്ള മുഴുവൻ കുടുംബാംഗങ്ങളും ഇസ്രായേൽ ബോംബാക്രമണത്തിൽ കൊല്ലപ്പെട്ടു. നേരത്തെ ബോംബാക്രമണത്തിൽ വീട് നഷ്ടപ്പെട്ടിരുന്ന ഇവർ നുസെയ്‌റാത്ത് അഭയാർത്ഥി ക്യാമ്പിലായിരുന്നു കഴിഞ്ഞിരുന്നത്. ഈ അഭയാർത്ഥി ക്യാമ്പിനെ ലക്ഷ്യമിട്ട് നടത്തിയ ബോംബാക്രമണത്തിലാണ് ഇവർ കൊല്ലപ്പെട്ടത്.

 

 

 

ഫസസ്തീനിനെ മറ്റൊരു പ്രവർത്തകനും ഇസ്രായേൽ ആക്രമണത്തിൽ ഇന്ന് കൊല്ലപ്പെട്ടു. അൽ അഖ്സ ടിവി മാധ്യമ പ്രവർത്തകൻ സഈദ് അൽ ഹലബിയാണ് കൊല്ലപ്പെട്ടത്.  ഇതുൾപ്പെടെ ഇത് വരെ 21 ഫലസ്തീനി മാധ്യമ പ്രവർത്തകർ ആക്രണമത്തിൽ കൊല്ലപ്പെട്ടിട്ടുണ്ട്.

 

 

ഹമാസ് ഭീകരസംഘടനയല്ലെന്നും സ്വന്തം രാജ്യത്തെയും പൗരന്മാരെയും സംരക്ഷിക്കാൻ പൊരുതുന്ന സ്വാതന്ത്ര്യപ്പോരാളികളാണെന്നും തുർക്കിയ പ്രസിഡന്റ് റജബ് ത്വയ്യിബ് ഉർദുഗാൻ പറഞ്ഞു. ഗസ്സയിലെ ആക്രമണത്തെ അപലപിച്ച അദ്ദേഹം ഇസ്രായേൽ സന്ദർശനം റദ്ദാക്കിയതായും അറിയിച്ചു.

 

 

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

തൊഴിൽ വാർത്തകൾക്കും മറ്റു പ്രധാന അറിയിപ്പുകൾക്കും വാട്സ് ആപ്പ് ചാനൽ പിന്തുടരാൻ ഇവിടെ അമർത്തുക

Share
error: Content is protected !!