കൊണ്ടോട്ടി സ്വദേശിനികളായ ലെസ്ബിയൻ പങ്കാളികൾ പിരിയുന്നു; സുമയ്യയുമായുള്ള ബന്ധം തുടരാൻ താൽപര്യമില്ലെന്ന് അഫീഫ കോടതിയെ അറിയിച്ചു; അഫീഫയെ വീട്ടുകാർക്കൊപ്പം വിട്ടു

കൊച്ചി: തൻ്റെ ലെസ്ബിയൻ പങ്കാളിയെ തട്ടിക്കൊണ്ടുപോയെന്ന കൊണ്ടോട്ടി സ്വദേശി സുമയ്യ ഷെറിന്റെ ഹരജി ഹൈക്കോടതി തീർപ്പാക്കി. വീട്ടുകാർ തടഞ്ഞുവച്ചെന്ന് സുമയ്യ ആരോപിച്ച അഫീഫയെ രക്ഷിതാക്കൾക്കൊപ്പം തന്നെ കോടതി വിട്ടു. ബന്ധം തുടരാൻ താൽപര്യമില്ലെന്നും രക്ഷിതാക്കൾക്കൊപ്പം പോകാനാണ് താത്പര്യമെന്നും അഫീഫ കോടതിയെ അറിയിക്കുകയായിരുന്നു.

സുമയ്യ നൽകിയ ഹേബിയസ് കോർപസ് ഹരജിയിലാണ് ഹൈക്കോടതി നടപടി. ജസ്റ്റിസ് പി.ബി സുരേഷ്‌കുമാർ ഉൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് ഹരജി പരിഗണിച്ചത്. സുമയ്യയുമായി നേരത്തെ ബന്ധമുണ്ടായിരുന്നുവെന്ന് അഫീഫ കോടതിയെ അറിയിച്ചു. എന്നാൽ, ഇപ്പോൾ ബന്ധം തുടരാൻ താൽപര്യമില്ല. വീട്ടുകാർക്കൊപ്പം പോകാനാണ് ആഗ്രഹിക്കുന്നതെന്നും പെൺകുട്ടി വ്യക്തമാക്കുകയായിരുന്നു. അഫീഫയുടെ മൊഴി പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്.

പങ്കാളിയായ അഫീഫയെ മെയ് 30ന് എറണാകുളത്തെ ജോലിസ്ഥലത്തുനിന്ന് കുടുംബം തട്ടിക്കൊണ്ടുപോയെന്ന് ആരോപിച്ചാണ് സുമയ്യ ഹൈക്കോടതിയെ സമീപിച്ചത്. പിന്നീട് ജൂൺ ഒൻപതിന് ഹാജരാക്കാൻ ആവശ്യപ്പെട്ടിരുന്നെങ്കിലും അഫീഫ കോടതിയിലെത്തിയില്ല. തുടർന്ന് പെൺകുട്ടിയുടെ അഭിഭാഷകന്റെ ആവശ്യപ്രകാരമാണ് കേസ് ജൂൺ 19ലേക്ക് മാറ്റിയത്.

പ്ലസ്ടു പഠന കാലത്താണ് സുമയ്യയും അഫീഫയും അടുപ്പത്തിലാകുന്നത്. കഴിഞ്ഞ ജനുവരി 27നാണ് ഇരുവരും ഒരുമിച്ച് ജീവിക്കാൻ തീരുമാനിച്ച് വീട്ടിൽനിന്ന് പുറത്തിറങ്ങുന്നത്. കഴിഞ്ഞ നാല് മാസമായി എറണാകുളം പുത്തൻകുരിശിൽ താമസിക്കുകയായിരുന്നു. മൊബൈൽ ഫോൺകടയിലാണ് ജോലി ചെയ്യുന്നത്. ഇതിനിടെയാണ് കൂട്ടുകാരി അഫീഫയെ വീട്ടുകാർ ഇടപെട്ട് ബലമായി കാറിൽ പിടിച്ചുകൊണ്ടുപോകുന്നത്. അഫീഫയുടെ ബന്ധുക്കൾ തന്നെയാണ് കൊണ്ടുപോയതെന്നാണ് സുമയ്യ പറയുന്നത്. അഫീഫ അപകടത്തിലാണെന്നും എത്രയും വേഗത്തിൽ കോടതിയിൽ ഹാജരാക്കണമെന്നും സുമയ്യ ആവശ്യപ്പെട്ടു. പെൺകുട്ടികൾക്കായി വീട്ടുകാർ മലപ്പുറം മജിസ്‌ട്രേറ്റ് കോടതിയെ സമീപിച്ചിരുന്നു. എന്നാൽ, ഒരുമിച്ചുജീവിക്കാൻ ഇരുവർക്കും കോടതി നൽകുകയായിരുന്നു.

ലെസ്ബിയൻ പങ്കാളികളായ അഫീഫയും, സുമയ്യ ഷെറിനും മലപ്പുറം കൊണ്ടോട്ടി സ്വദേശിനികളാണ്. ഈ വർഷം ജനുവരി 5നാണ്  അഫീഫ തന്നോടൊപ്പം ജീവിക്കാൻ സഹായിക്കണമെന്ന് പറഞ്ഞ് വനജ കലക്റ്റീവ് എന്ന സംഘടനയ്ക്ക് പരാതി നൽകിയതെന്ന് സുമയ്യ പറയുന്നു. ‘ജനുവരി 27ന് വനജ കലക്റ്റീവ് ടീമിന്റെ സഹായത്തോടെ ഞങ്ങൾ വീടുകളിൽനിന്ന് ഇറങ്ങിവന്നു. ഞങ്ങളെ കാണാനില്ലെന്ന് പറഞ്ഞ് വീട്ടുകാർ നൽകിയ പരാതിയിൽ ജനുവരി 29ന് ഇരുവരും മലപ്പുറം മജിസ്ട്രേട്ട് കോടതിയിൽ ഹാജരാവുകയും ഒരുമിച്ച് ജീവിക്കാൻ അനുകൂലമായ വിധി വാങ്ങുകയും ചെയ്തു. കഴിഞ്ഞ നാലു മാസമായി ഒരുമിച്ച് ജീവിക്കുകയായിരുന്നുവെന്ന് സുമയ്യ പറയുന്നു.

മേയ് 30നു സൈബർ സെല്ലിൽനിന്നു വിരമിച്ച ഒരുദ്യോഗസ്ഥൻ അഫീഫയുടെ ബന്ധുക്കൾക്ക് അനധികൃതമായി ഞങ്ങളുടെ ലൊക്കേഷൻ ട്രേസ് ചെയ്തു കൊടുക്കുകയും എറണാകുളത്തെ ജോലിസ്ഥലത്തു വന്ന് അഫീഫയെ തട്ടിക്കൊണ്ടു പോവുകയും ചെയ്യുകയായിരുന്നു.’ – സുമയ്യ പറഞ്ഞു. അഫീഫയെ കയറ്റിയ കാറിനടുത്തു ചെന്ന തന്നെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചെന്നും സുമയ്യ പറഞ്ഞു. ഇതിനു പിന്നാലെ പുത്തൻകുരിശ്, കൊണ്ടോട്ടി പൊലീസ് സ്റ്റേഷനുകളിലും എസ്പി, ഡിജിപി തുടങ്ങിയവർക്കും പരാതി നൽകിയെന്നും സുമയ്യ പറഞ്ഞു.

 

ഇത് സംബന്ധിച്ച് നേരത്തെ വന്ന വാർത്ത ഇവിടെ വായിക്കാം….

‘അഫീഫയെ ബലമായി പിടിച്ചുകൊണ്ടുപോയി’: പരാതിയുമായി ലെസ്‌ബിയൻ പങ്കാളി കൊണ്ടോട്ടി സ്വദേശിനി സുമയ്യ ഷെറിൻ – വീഡിയോ

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
.

വിസിറ്റ് വിസകൾ പുതുക്കുന്നത് സംബന്ധിച്ച വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:

📞0556884273
http://wa.me/+966556884273

Share
error: Content is protected !!