ഉംറക്ക് പോകുന്നുവെന്ന് തെറ്റിദ്ധരിപ്പിച്ച് ഭാര്യയെ ലഹരിക്കടത്തിന് ഉപയോഗിച്ചു; പ്രതിക്ക് 20 വർഷം തടവും ഒരു ലക്ഷം റിയാൽ പിഴയും വിധിച്ചു

ഭാര്യയെ തെറ്റിദ്ധരിപ്പിച്ച് ലഹരിക്കടത്തിന് ഉപയോഗിച്ചതിന് സൌദി പൌരന് 20 വർഷം തടവ് ശിക്ഷയും ഒരു ലക്ഷം റിയാൽ പിഴയും വിധിച്ചു. ലഹരികടത്തുക എന്ന ഉദ്ദേശ്യത്തോടെ മയക്കുമരുന്നും സൈക്കോട്രോപിക് വസ്തുക്കളും കൈവശവെക്കുകയും വാഹനത്തിൽ കടത്താൻ ശ്രമിച്ചതിനുമാണ് കേസ്.

ഉംറക്ക് പോകുന്നുവെന്ന് തെറ്റിദ്ധരിപ്പിച്ച് ഭാര്യയെ തയ്യാറാക്കുകയും, ഭാര്യയോടൊപ്പമുള്ള യാത്രയിൽ വാഹനത്തിൻ്റെ രഹസ്യ സ്ഥലങ്ങളിൽ ലഹരിമരുന്ന് ഒളിപ്പിച്ചുമായിരുന്നു കടത്താൻ ശ്രമിച്ചത്. 95 കിലോഗ്രാം ഹാഷിഷും 4,047 സൈക്കോട്രോപിക് പ്രെഗബാലിൻ ലഹരി ഗുളികകളും പ്രതിയുടെ കൈവശം ഉണ്ടായിരുന്നതായി അന്വേഷണത്തിൽ കണ്ടെത്തി.

യക്കുമരുന്ന് കടത്താൻ പ്രതി കുടുംബത്തെ ചൂഷണം ചെയ്യുകയായിരുന്നുവെന്ന് അന്വേഷണത്തിൽ കണ്ടെത്തി.

സുരക്ഷയെയും ആരോഗ്യത്തെയും ഭീഷണിപ്പെടുത്തുന്ന മയക്കുമരുന്ന്, സൈക്കോട്രോപിക് ലഹരിവസ്തുക്കൾ എന്നിവയുടെ എല്ലാ കുറ്റകൃത്യങ്ങളിലും പബ്ലിക് പ്രോസിക്യൂഷൻ കർശനമായ ക്രിമിനൽ നടപടിക്രമങ്ങളുമായി ഉറച്ചുനിൽക്കുകയാണെന്നും, ഈ അപകടകരമായ സംഭവത്തിൽ നിന്ന് സമൂഹത്തെ സംരക്ഷിക്കുന്നതിനായി പ്രതികളെ യോഗ്യതയുള്ള കോടതിയിലേക്ക് റഫർ ചെയ്യുമെന്നും അധികൃതർ വ്യക്തമാക്കി.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
.

വിസിറ്റ് വിസകൾ പുതുക്കുന്നത് സംബന്ധിച്ച വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:

📞0556884273
http://wa.me/+966556884273

Share
error: Content is protected !!